Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവ്യാ നായരെ കാണാന്‍ സച്ചിന്‍ സാവന്ത് പത്തു തവണയെങ്കിലും കൊച്ചിയിലെത്തിയെന്ന് ഇ. ഡി കുറ്റപത്രം

കൊച്ചി- നവ്യാ നായരെ കാണാന്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥനായ സച്ചിന്‍ സാവന്ത് പത്തു തവണയെങ്കിലും കൊച്ചിയിലെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുകയാണ് സച്ചിന്‍ സാവന്ത്.

നവ്യ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇ. ഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സച്ചിനും നവ്യയും  ഡേറ്റിങ്ങിലാണെന്നാണ് ഇ. ഡി പറയുന്നത്. 

നവ്യാ നായര്‍ സച്ചിന്‍ സാവന്തിന്റെ പെണ്‍സുഹൃത്താണെന്ന് സച്ചിന്‍ സാവന്തിന്റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെ ഇ. ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15- 20 തവണ സാവന്ത് നവ്യയെ സന്ദര്‍ശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണ്ണാഭരണം സമ്മാനമായി നല്‍കുകയും ചെയ്തതായി ഇ. ഡി പറയുന്നു.

നവ്യ നായരുമായി സച്ചിന്‍ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് സാവന്തിന്റെ സുഹൃത്ത് സാഗര്‍ ഹനുബന്ത് താക്കൂര്‍ പറഞ്ഞു. ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്നും സാഗര്‍ പറഞ്ഞു.

എന്നാല്‍, നവ്യാ നായര്‍ തന്റെ അടുത്ത സുഹൃത്താണെന്നും നവ്യക്ക് താന്‍ ഒന്നും സമ്മാനിച്ചിട്ടില്ലെന്നും സച്ചിന്‍ സാവന്ത് പ്രസ്താവനയില്‍ പറയുന്നു. നവ്യയെ കാണാന്‍ കൊച്ചിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരും മണ്ണാറശാല ക്ഷേത്രവും സന്ദര്‍ശിക്കാന്‍ പലതവണ കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നാണ് ഇ. ഡി വിശദമാക്കുന്നത്. 

നവ്യാ നായരുടെ ഭര്‍ത്താവ് സന്തോഷ് ഇ. ഡിയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. സച്ചിന്‍ സാവന്തില്‍ നിന്ന് ഒരു സമ്മാനവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു. സച്ചിനെ അവരുടെ പഴയ അയല്‍ക്കാരനായിട്ടാണ് അറിയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News