Sorry, you need to enable JavaScript to visit this website.

തെരുവുനായയുടെ കടിയേറ്റ് മരിച്ച മുഹമ്മദ് റസാന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം - തെരുവുനായയുടെ കടിയേറ്റ് മരിച്ച മലപ്പുറം ചേലേമ്പ്ര സ്വദേശി  മുഹമ്മദ് റസാന്റെ കുടുംബത്തിന് ധനസഹായമായി സംസ്ഥാന ലര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും ധനസഹായം നല്‍കുക. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്ത്പുറായില്‍ താമസിക്കുന്ന കൊമ്പനടന്‍ റിയാസിന്റെയും റാനിയയുടെയും മകന്‍ മുഹമ്മദ് റസാന്‍ (12) ആണ് കഴിഞ്ഞ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ്  മരിച്ചത്. വീടിനു സമീപത്തുവെച്ചാണ് ചേലേമ്പ്ര എ എം എം എ എം യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റസാന്റെ കൈവിരലില്‍ തെരുവുനായയുടെ കടിയേറ്റത്. അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ എത്തി ചികിത്സ തേടുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തിരുന്നു. 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാന്‍ എത്തിയപ്പോള്‍ പനിയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

 

Latest News