Sorry, you need to enable JavaScript to visit this website.

വിദേശത്തിരുന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാലും ഇന്ത്യക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടും

ന്യൂദൽഹി- രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ വിദേശത്താണെങ്കിലും അവരുടെ ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ഭാരതീയ ന്യായ് സംഹിത ബില്ലിൽ വ്യവസ്ഥ. വിദേശ രാജ്യങ്ങളുമായി സഹകരിച്ച് സ്വത്തുകൾ കണ്ടുകെട്ടുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുമായി സൗഹൃദത്തിൽ കഴിയുന്ന ഏതെങ്കിലും രാജ്യത്തിനെതിരെ പ്രവർത്തിച്ചാലും കേസെടുക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.  ഇതിനായി പോലിസ് സൂപ്രണ്ട് കോടതിയിൽ അപേക്ഷ നൽകണം. കോടതിയാണ് വിദേശരാജ്യവുമായി ബന്ധപ്പെട്ട് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കാൻ ഉത്തരവിടേണ്ടത്. ലൈംഗികാതിക്രമം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാറിന്റെ അനുമതി ആവശ്യമില്ലെന്നും ബില്ല് വ്യക്തമാക്കുന്നു.  പൊതുപ്രവർത്തകരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി ആവശ്യമുള്ള കേസുകളിൽ അതിനുള്ള അപേക്ഷ ലഭിച്ചാൽ 120 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം. ഈ സമയത്തിനുള്ളിൽ തീരുമാനമെടുക്കാതിരുന്നാൽ അത് അനുമതിയായി കണക്കാക്കുമെന്നും ബില്ല് വ്യക്തമാക്കുന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെടാതെ തന്നെ അന്വേഷണ ആവശ്യത്തിനായി ഒരാളുടെ ഒപ്പ്, കൈയക്ഷരം, ശബ്ദം അല്ലെങ്കിൽ വിരലടയാളം എന്നിവയുടെ സാമ്പിളുകൾ നൽകാൻ മജിസ്ട്രേറ്റിന് ഉത്തരവിടാമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. അതേസമയം ബി്ല്ലിൽ നിലനിൽക്കുന്ന പ്രകൃതി വരുദ്ധ ലൈംഗികത കുറ്റകൃത്യമാക്കുന്ന വ്യവസ്ഥ എടുത്തകളയുമെന്ന് കേന്ദ്രസർക്കാർ വൃങ്ങൾ  അറിയിച്ചു. ഐപിസി സെക്ഷൻ 377 പ്രകാരമുള്ള പ്രകൃതി ക്രമത്തിന് വിരുദ്ധമായ രീതിയിൽ  പുരുഷനോടോ , സ്ത്രോയോടോ മൃഗങ്ങളോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകൃത്യമാണെന്ന വ്യവസ്ഥയാണ് പുതിയ നിയമത്തിലൂടെ ഒഴിവാക്കപ്പെടുക.  

Latest News