Sorry, you need to enable JavaScript to visit this website.

മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണ സമിതിയോട് സുപ്രീം കോടതി

ന്യൂദല്‍ഹി -  മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ കോടതി നിയോഗിച്ചത്.  മുന്‍  ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്നതാണ് സമിതി. പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം  തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ മുന്‍ മഹാരാഷ്ട്ര ഡി ജി പി ദത്താത്രയ് പദ്സാല്‍ഗിക്കറോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനും കോടരി നിര്‍ദ്ദേശം നല്‍കി.

 

Latest News