Sorry, you need to enable JavaScript to visit this website.

അര നൂറ്റാണ്ടിനിടെ ആദ്യമായി യമുന നദിയിലെ  ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയില്‍ തൊട്ടു

ന്യൂദല്‍ഹി-ഉത്തരേന്ത്യയിലെ കനത്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയില്‍ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുന്‍പ് യമുന നദി താജ്മഹലിന്റെ ഭിത്തിയില്‍ തൊട്ടത്. യമുന നദിക്കരയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്.
ജലം ഇതുവരെ താജ്മഹലിന്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഷാജഹാന്റെ യും മുതാസിന്റേയും ഖബറിടങ്ങളും  ഇവിടെയാണുള്ളത്. എന്നാല്‍, മുംതാസ് മഹലിന്റെ പിതാമഹന്‍ ഇതിമാദു ദൗലയുടെ കബറിടത്തിനടുത്തേക്ക് ജലം എത്തിയിട്ടുണ്ട്. യമുന നദിയില്‍ ജലനിരപ്പുയര്‍ന്നാലും പ്രധാന കെട്ടിടം മുങ്ങാത്ത തരത്തിലാണ് താജ്മഹലിന്റെ നിര്‍മ്മാണം.
നിലവില്‍ യമുനയിലെ ജലം 150 മീറ്റര്‍ ഉയരത്തിലെത്തിയിട്ടുണ്ട്. 1978ല്‍ ജലം 154.8 മീറ്ററാണ് ഉയര്‍ന്നത്. അക്കൊല്ലം അടിത്തറയിലെ 22 മുറികളില്‍ വെള്ളം കയറിയിരുന്നു.

Latest News