കോഴിക്കോട് - മുൻ എം.എൽ.എയും സി.പി.എമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാവുമായ ജോർജ് എം. തോമസിനെതിരെ നടപടിക്ക് ശുപാർശ. ബുധനാഴ്ച ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലാണ് ഇദ്ദേഹത്തിനെതിരെയുള്ള പരാതി പരിശോധിക്കാനുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സ്സ്പെന്റ് ചെയ്യുവാനും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനുമാണ് തീരുമാനമെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെ അനുമതി കിട്ടിയാൽ നടപടി പ്രഖ്യാപിക്കും. ക്വാറി മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നടപടി.