മധുര- അരിക്കൊമ്പനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന ഹർജിക്ക് പിന്നിൽ പബ്ലിസിറ്റിയാണെന്ന് മദ്രാസ് ഹൈക്കോടതി. മലയാളിയായ റബേക്ക ജോസഫ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റിസുമാരായ കെ.സുബ്രഹ്‌മണ്യൻ, വിക്ടോറിയ ഗൗരി എന്നിവരുടെ വിമർശനം. അതേസമയം, ഹരജി ഫോറസ്റ്റ് ബെഞ്ചിന് കൈമാറാൻ കോടതി നിർദ്ദേശിച്ചു.
മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം മാറ്റം വരുത്തണമെന്നാണ് റബേക്ക ഹർജിയിയിൽ ആവശ്യപ്പെട്ടത്. അജ്ഞാത സ്ഥലത്ത് തുറന്ന് വിടുന്നതിന് പകരം ആനയ്ക്ക് പരിചിതമായ കേരളത്തിലെ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ അതിർത്തിയിലുള്ള തമിഴ്‌നാട് വനങ്ങളിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നാണ് ആവശ്യം.