ഗുരുഗ്രാം-വീട്ടുജോലിക്കാരന്‍ ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. ഹരിയാണയിലെ ഗുരുഗ്രാം സ്വദേശിയായ യുവതിയാണ് വീട്ടുജോലിക്കാരനായിരുന്ന ശുഭംകുമാറിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഏജന്‍സി വഴിയാണ് ശുഭംകുമാറിനെ യുവതി വീട്ടിലെ ജോലിക്കായി നിയമിച്ചത്. യുവതിയുടെ വീട്ടില്‍ തന്നെയായിരുന്നു ഇയാളുടെ താമസവും. അടുത്തിടെയാണ് തന്റെ കിടപ്പുമുറിയില്‍ രഹസ്യമായി സ്ഥാപിച്ചിരുന്ന ഒളിക്യാമറ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്യാമറ ഉപയോഗിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായും കണ്ടെത്തി. ശുഭംകുമാറിനെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടെങ്കിലും മാനഹാനി ഭയന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശുഭംകുമാര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ശുഭംകുമാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഐ.ടി. ആക്ട് അനുസരിച്ച് കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)