Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാർഗോ നിയന്ത്രണം നീക്കാതെ ഗൾഫ് രാഷ്ട്രങ്ങൾ

  • കെ.എസ്.ഐ.ഇക്ക് ഒരു കോടിയുടെ നഷ്ടം 

കൊണ്ടോട്ടി- നിപ്പ വൈറസ് മൂലം ഗൾഫിലേക്കുളള കാർഗോ കയറ്റുമതി നിലച്ചത് വഴി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസിന് (കെ.എസ്.ഐ.ഇ) ഒരുകോടിയിലേറെ നഷ്ടം. കഴിഞ്ഞ മെയ് 28 മുതലാണ് നിപ്പ വൈറസ് മൂലം ഗൾഫിലേക്കുളള കാർഗോ കയറ്റുമതി പൂർണമായും നിലച്ചത്.
കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് കെ.എസ്.ഐ.ഇ കാർഗോ കയറ്റുമതിക്ക് നേതൃത്വം നൽകുന്നത്. കരിപ്പൂരിൽ ദിനേന 55 ടൺ കാർഗോയും തിരുവനന്തപുരത്ത് നിന്ന് 60 ടൺ കാർഗോയും കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തിൽനിന്ന് പഴം-പച്ചക്കറികളാണ് കൂടുതലായും കയറ്റുമതി ചെയ്തിരുന്നത്. ഒരു കിലോ കാർഗോ ഗൾഫിലേക്ക് കയറ്റി അയക്കുന്നത് വഴി സ്‌ക്രീനിംഗ് നിരക്ക് ഇനത്തിൽ കെ.എസ്.ഐ.ഇക്ക് 2 രൂപ 20 പൈസയാണ് ലഭിക്കുക. കാർഗോ നിയന്ത്രണം വന്നതോടെ മസ്‌ക്കത്തിലേക്ക് മാത്രമാണ് കയറ്റുമതിയുളളത്. ദിനേന രണ്ടു വിമാനത്താവളങ്ങളിലും കൂടി കെ.എസ്.ഐ.ഇക്ക് മൂന്ന് ലക്ഷത്തിന്റെ വരുമാനമാണ് നഷ്ടമാവുന്നത്.
കേരളത്തിൽനിന്ന് യു.എ.ഇയിലേക്കാണ് കൂടുതൽ കാർഗോ കയറ്റി അയക്കുന്നത്. ബഹ്‌റൈൻ, സൗദി, കുവൈത്ത്, ദോഹ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. ബഹ്‌റൈനും കുവൈത്തുമാണ് ആദ്യം കേരളത്തിലെ കാർഗോക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് യു.എ.ഇയും നിയന്ത്രണമേർപ്പെടുത്തിയതോടെ കയറ്റുമതി 10 മുതൽ 18 വരെ ടണ്ണായി കുത്തനെ കുറഞ്ഞു. പെരുന്നാൾ സീസണിലെ കയറ്റുമതിയടക്കം നിലച്ചതോടെ കെ.എസ്.ഐ.ഇക്ക് വരുമാനം ഗണ്യമായി ഇടിഞ്ഞു.
കാർഗോ നിലച്ചതോടെ വിമാന കമ്പനികൾക്കും ദിനേന ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടാകുന്നുണ്ട്. കാർഗോ ഇടം കാലിയാക്കി യാത്രക്കാരുമായാണ് വിമാനങ്ങൾ പറക്കുന്നത്. കാർഗോ കിലോക്കാണ് വിമാന കമ്പനികളും നിരക്ക് ഈടാക്കുന്നത്. ബഹ്‌റൈനിലേക്ക് ഗൾഫ് എയർ സർവ്വീസ് തുടങ്ങിയിട്ട് ഇതുവരെ കാർഗോ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. 
ഗൾഫിലേക്ക് കാർഗോ ഉൽപ്പന്നങ്ങൾ അയക്കുന്ന ഏജന്റുമാരും, തൊഴിലാളികളും ഒരുമാസമായി കടുത്ത പ്രതിസന്ധിയിലാണ്. ഈ ആഴ്ച യു.എ.ഇ അടക്കം നിയന്ത്രണം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ഏജന്റുമാർ. 

Latest News