Sorry, you need to enable JavaScript to visit this website.

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ

പേരൂർക്കട (തിരുവനന്തപുരം) - വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട അമ്പലമുക്ക് പാലാംവിളയിൽ മാവർത്തല പുത്തൻ വീട്ടിൽ കോമളകുമാരി (57) ആണ് മരിച്ചത്. പുലർച്ചെയാണ് സംഭവം. 
 അടുക്കള ഭാഗത്ത് നിന്ന് തീ ആളിപ്പടരുന്നത് കണ്ട വീട്ടുകാർ കോമളകുമാരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫളമുണ്ടായില്ല. മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പേരൂർക്കട പോലീസ് പറഞ്ഞു. അമ്പലമുക്കിൽ മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

 

ട്രാക്ക് റെഡി; റദ്ദാക്കിയ ഒന്നൊഴികെ എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി
- സംസ്ഥാനത്ത് 560 കിലോമീറ്ററിൽ 620 വളവുകൾ. ഇതിൽ 210 എണ്ണം കൊടുംവളവുകൾ. ഇവ നിവർത്തുന്നതിന് സാധ്യതാ പഠനം തുടങ്ങിയതായും റെയിൽവേ അധികൃതർ

തിരുവനന്തപുരം - സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ ഇന്നുമുതൽ ഓടിത്തുടങ്ങിയതായി റെയിൽവേ മന്ത്രാലയം. എന്നാൽ, ട്രെയിനുകളുടെ സമയക്രമം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് ബെംഗളൂരു എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (12677) റദ്ദാക്കി. കറുകുറ്റി ചാലക്കുടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഓവർബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി ഇന്നലെ രാത്രിയാടെ പൂർത്തിയായതോടെയാണ് ട്രെയിനുകൾ സർവീസ് പുനാരാരംഭിക്കുന്നത്. ദീർഘദൂരം ഉൾപ്പെടെ 21 ട്രെയിനുകളാണ് റദ്ദാക്കിയിരുന്നത്.
 നിലവിൽ വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കായി ട്രാക്കുകൾ ആധുനികവത്കരിക്കുന്നതിന്റെ ജോലികളും നടക്കുന്നതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ട്രെയിനുകൾ റദ്ദാക്കേണ്ടിവന്നേക്കും. ട്രെയിനുകളുടെ വേഗതയ്ക്ക് വെല്ലുവിളിയാകുന്ന വളവുകൾ നിവർത്തുന്നതിനുള്ള സാധ്യതാ പഠനവും റെയിൽവേ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 560 കിലോമീറ്ററിൽ 620 വളവുകളുണ്ട്. ഇതിൽ 210 എണ്ണം കൊടുംവളവുകളാണ്. ഇവ നിവർത്തുന്നതിനാണ് സാധ്യതാ പഠനം. വലിയ വളവുകൾ നിവർത്തുന്നതിന് സ്ഥലപരിമിതിയും വെല്ലുവിളിയായുണ്ട്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പഠനം നടക്കുന്നതായും അധികൃതർ സൂചിപ്പിച്ചു.


മൂന്നാർ സന്ദർശിച്ച് ബൈക്കിൽ മടങ്ങിയ രണ്ടു യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
 (തൊടുപുഴ) ഇടുക്കി -
മൂന്നാർ സന്ദർശിച്ച് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ ബൈക്ക് യാത്രികരമായ രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ അടിമാലിയിൽ വച്ച് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊച്ചി കാക്കനാട്ടെ വൈൽ പഫ് കോഫി ഹൗസ് ജീവനക്കാരായ കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23), തൃശൂർ സ്വദേശി കാർത്തിക് (20) എന്നിവരാണ് മരിച്ചത്. 
 അടിമാലി വാളറയ്ക്ക് സമീപം കോളനിപ്പാലത്ത് വച്ചാണ് അപകടമുണ്ടായത്.  ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി അടിമാലി പോലീസും ദൃക്‌സാക്ഷികളും പറഞ്ഞു.
 

Latest News