Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഴിമതി ആരോപണം; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി. ജെ. പിക്കെതിരെ ഡി. എം. കെയുടെ വക്കീല്‍ നോട്ടീസ്

ചെന്നൈ- പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം. കെ. സ്റ്റാലിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയ്‌ക്കെതിരെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി. എം. കെ വക്കീല്‍ നോട്ടീസ് അയച്ചു. അഴിമതി ആരോപണത്തില്‍ മാപ്പ്  പറയണമെന്നും 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഡി. എം. കെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ആര്‍. എസ്. ഭാരതിക്ക് വേണ്ടി പുറപ്പെടുവിച്ച 10 പേജുള്ള നോട്ടീസില്‍ അണ്ണാമലൈയുടെ 'ഡി. എം. കെ ഫയല്‍സ്' എന്ന് പേരിട്ടിരിക്കുന്ന സ്റ്റാലിനേയും മറ്റ് പാര്‍ട്ടി നേതാക്കളെയും ലക്ഷ്യമിട്ട ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും സാങ്കല്‍പ്പികവും അപകീര്‍ത്തികരവുമാണെന്ന് വിശദമാക്കുന്നു.

സ്റ്റാലിനെതിരെ അണ്ണാമലൈയുടെ 200 കോടി രൂപയുടെ അഴിമതി ആരോപണത്തെ പരാമര്‍ശിച്ച് ഡി. എം. കെ അധ്യക്ഷന്‍ തന്റെ 56 വര്‍ഷത്തെ പൊതുജീവിതത്തിലുടനീളം ഒരു വ്യക്തിയില്‍ നിന്നും അനധികൃതമായി ഒരു പൈസ പോലും സ്വീകരിച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു.
സ്റ്റാലിന് വേണ്ടി അണ്ണാമലൈയോട് നിരുപാധികവും പരസ്യവുമായ മാപ്പ് ആവശ്യപ്പെടുന്നതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു വെബ്സൈറ്റില്‍ നിന്നും ആരോപണങ്ങള്‍ അടങ്ങിയ 'കുറ്റപ്പെടുത്തുന്ന' വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ഭാരതി ആവശ്യപ്പെട്ടു.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി രൂപ അടക്കണമെന്നാണ് ആരോപണത്തിനെതിരെ ഡി. എം. കെയുടെ നോട്ടീസില്‍ പറയുന്നത്. അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ക്ക് നിര്‍ബന്ധിതരാവുമെന്നും അതുവഴിയുണ്ടാകുന്ന ചെലവുകളും അനന്തരഫലങ്ങളും വ്യക്തിപരമായി ബാധ്യതയുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Latest News