Sorry, you need to enable JavaScript to visit this website.

ശമ്പളം ചോദിച്ചതിന് സ്‌കൂൾ നടത്തിപ്പുകാരനായ പ്രധാനാധ്യാപകൻ അധ്യാപകരെ പൂട്ടിയിട്ട് മുങ്ങി; തിരച്ചിൽ ഊർജിതം

തേനി - ശമ്പളം ചോദിച്ച അധ്യാപകരെ സ്‌കൂളിൽ പൂട്ടിയിട്ട് മർദ്ദിച്ചശേഷം പ്രധാനാധ്യാപകൻ മുങ്ങിയതായി പരാതി. തമിഴ്‌നാട് തേനിയിലെ അല്ലിനഗർ മഹാരാജ എയ്ഡഡ് പ്രൈമറി സ്‌കൂളിലാണ് സംഭവം. മാസങ്ങളായി ശമ്പളം ലഭിക്കാത്തത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രകോപനം.
 സ്‌കൂൾ നടത്തുന്ന പ്രധാനാധ്യാപകനായ അൻപഴകന് എതിരേയാണ് പരാതി. ് സ്‌കൂൾ നടത്തുന്ന ഇയാൾ മറ്റൊരു എയ്ഡഡ് സ്‌കൂളിൽ പ്രിൻസിപ്പലായും ജോലി ചെയ്യുന്നുണ്ട്. പലവട്ടം ചോദിച്ചിട്ടും ശമ്പളം കിട്ടാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ മറ്റൊരിടത്ത് കൂടി നിയമവിരുദ്ധമായി ജോലി ചെയ്ത് സർക്കാർ ശമ്പളം വാങ്ങുന്നുണ്ടെന്ന് കാണിച്ച് അധ്യാപകരായ ഗണപെരുമാളും സുമതിയും വിദ്യഭ്യാസ വകുപ്പിന് പരാതി നൽകിയെന്നാണ് പറയുന്നത്. 
 ഇന്നലെ സ്‌കൂളിലെത്തിയപ്പോൾ അൻപഴകൻ ഗണപെരുമാളോട് ഇത് ചോദ്യം ചെയ്തു. ശേഷം പ്രകോപിതനായ അൻപഴകൻ ഗണപെരുമാളിനെ മർദ്ദിക്കുകയും സ്‌കൂൾ പൂട്ടി സ്ഥലം വിടുകയുമായിരുന്നു. പിന്നീട് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ മോചിപ്പിച്ച് കുട്ടികളെ വീടുകളിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചത്. 
 സംഭവത്തിൽ വിദ്യഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപകരുടെ പരാതിയിൽ തേനി പോലീസ് കേസെടുത്ത് അൻപഴനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
 

Latest News