ലഖ്‌നൗ-ആശുപത്രിയിലേക്ക് രോഗിയെയുമായി വരികയായിരുന്ന ആംബുലൻസ് തടഞ്ഞ് രോഗിയെ കൊലക്ക് കൊടുത്ത് ബി.ജെ.പി നേതാവ്. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ബി.ജെ.പി നേതാവ് തന്റെ ആളില്ലാത്ത കാറുമായി റോഡ് തടയുകയായിരുന്നു. ബി.ജെ.പി നേതാവ് ഉമേഷ് മിശ്രയാണ് ക്രൂരത ചെയ്തത്. രോഗിയുടെ ബന്ധുക്കൾ കാർ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.
ശനിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് രോഗിയായ സുരേഷ് ചന്ദ്രയെ ഉടൻ തന്നെ ലഖ്‌നൗ ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തതായിരുന്നു. രോഗിക്ക് ഹൃദയാഘാതമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ ജില്ലാ ആശുപത്രിയിൽ നിന്ന് ഉമേഷ് മിശ്ര തന്റെ വാഗൺആർ കാർ റോഡരികിൽ പാർക്ക് ചെയ്ത് പോയതിനാൽ ആംബുലൻസിന് മുന്നോട്ട് എടുക്കാനായില്ല. അരമണിക്കൂറിലധികമാണ് കാർ ആംബുലൻസിനെ തടഞ്ഞത്. ഇതിനിടെ രോഗി വേദനകൊണ്ട് പുളഞ്ഞു മരിക്കുകയും ചെയ്തു.
“भाजपा में हूँ भंगी बना दूँगा” सीतापुर में एंबुलेंस के सामने गाड़ी पार्क कर मौत का कारण बने नेता जी की भाषा सुनिये… pic.twitter.com/Jc8bgFJqbw
— Ahmed Khabeer احمد خبیر (@AhmedKhabeer_) April 3, 2023
ബിജെപി നേതാവും ബ്ലോക്ക് തലവനുമായ രാംകിങ്കർ പാണ്ഡെയുടെ സഹോദരനാണെന്ന് അവകാശപ്പെടുന്ന ഉമേഷ് മിശ്ര മരിച്ചയാളുടെ ഭാര്യാസഹോദരനെ അധിക്ഷേപിക്കുന്നതും പോലീസ് കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും സമീപവാസികൾ പകർത്തിയ വീഡിയോയിൽ കാണാം. സംഭവസ്ഥലത്ത് പോലീസ് ഉണ്ടായിട്ടും ഇടപെട്ടില്ല. സിനിമാതാരം സ്വര ഭാസ്‌കർ അടക്കം നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്.