കൊച്ചി- മുഖ്യമന്ത്രിയെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദമെന്നും ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൊച്ചി കോര്‍പറേഷന്‍ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.
ഇത്രയധികം അഴിമതി ആരോപണം വന്നിട്ടും വായ തുറന്ന് പ്രതികരിക്കാത്ത അദ്ദേഹത്തിന് നാണവും മാനവും ഉളുപ്പുമുണ്ടോ. സ്വപ്ന സുരേഷിന്റെ വെല്ലുവിളികള്‍ക്കെതിരെ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല. കളങ്കിതനല്ലാത്തതിനാലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വപ്നക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത്. ആ ധൈര്യം മറ്റുള്ളവര്‍ക്കുണ്ടോയെന്ന് സുധാകരന്‍ വെല്ലുവിളിച്ചു.
മുഖ്യമന്ത്രിക്ക് ഗോവിന്ദന്റെ നിഴലാകാനുള്ള അര്‍ഹതപോലുമില്ല. അഴിമതിക്ക് കൂട്ടുനിന്ന സ്വപ്നയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ പ്രതികരണം. നാലു വര്‍ഷം വിദേശത്തടക്കം കൊണ്ടുപോയി യോഗങ്ങളില്‍ സ്വാഗതം പറയിപ്പിച്ച വനിതയെ അറിയില്ലെന്ന് പറയാന്‍ ഉളുപ്പില്ലാത്തവര്‍ക്കേ സാധിക്കൂ. നാണംകെട്ട മുഖ്യമന്ത്രിയെ ചുമക്കരുതെന്നാണ് ഗോവിന്ദനോട് ആവശ്യപ്പെടാനുള്ളത്. ഗോവിന്ദന്‍ അഴിമതിക്കാരനല്ല. എന്നാല്‍, അദ്ദേഹം അഴിമതിക്കാര്‍ക്ക് ചൂട്ടുപിടിക്കുന്നയാളാകരുത്.
അഴിമതിക്കാരനായ പിണറായിയെ ചങ്ങലക്കിടാന്‍ സി.പി.എമ്മിന് സാധിക്കുന്നില്ലെങ്കില്‍ തൊഴിലാളി വര്‍ഗ പാര്‍ട്ടി പിരിച്ചുവിടാന്‍ ഗോവിന്ദന്‍ നട്ടെല്ല് കാണിക്കണം.
നിയമം ലംഘിച്ചാല്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യും. പോലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നീതി കാണിച്ചില്ലെങ്കില്‍ പോലീസാണോയെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)