Sorry, you need to enable JavaScript to visit this website.

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു, ഭര്‍തൃമതിയായ കാമുകിയെ കൊന്ന് കഷണങ്ങളാക്കി

ജയ്പൂര്‍- ദല്‍ഹിയിലെ ശ്രദ്ധവാക്കര്‍ കൊലപാതകത്തിന് സമാനമായ കേസ് രാജസ്ഥാനിലെ നാഗൗറിലും. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്  ഭാര്‍തൃമതിയായ കാമുകിയെയാണ് യുവാവ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.  
യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.  ഗുഡ്ഡി എന്ന യുവതിയുടെ ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി ഉപേക്ഷിച്ചുവെന്നാണ് പ്രതി സമ്മതിച്ചത്.. 25 ദിവസം മുമ്പായിരുന്നു കൊല. ശരീരഭാഗങ്ങള്‍ ദെര്‍വ ഗ്രാമത്തിനടുത്തുള്ള കിണറ്റില്‍ എറിഞ്ഞുവെന്നും അനോപരം പോലീസിനോട് പ്രതി പറഞ്ഞു.  എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ടീമുകള്‍ മൂന്നു ദിവസമായി സുനെ കിണറ്റില്‍ തരിച്ചില്‍ നടത്തി. മൃതദേഹ ഭാഗങ്ങള്‍ ഇനിയും പുറത്തെടുക്കാനായിട്ടില്ല. ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള തിരച്ചിലില്‍  ഡ്രോണ്‍ ക്യാമറകളും ഉള്‍പ്പെടുത്തിയിരിക്കയാണ് പോലീസ്.
നാഗൗര്‍ ജില്ലയിലെ ബാലാജി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാലസാര്‍ ഗ്രാമത്തില്‍ നിന്നുള്ള വിവാഹിതയായ യുവതിയാണ് കൊല്ലപ്പെട്ടത്. ജനുവരി 20 ന് മുണ്ടസറിലെ ഭാര്‍തൃ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി അമ്മയുടെ  നിന്ന് ഇറങ്ങിയത്.
ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ  മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ജനുവരി 22 ന് യുവതിയുടെ ബന്ധുക്കള്‍ ശ്രീ ബാലാജി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ജനുവരി 28 ന് നാഗൗര്‍ നഗരത്തിലെ മാള്‍വ റോഡിലുള്ള കേന്ദ്രീയ വിദ്യാലയത്തിന് പിന്നിലെ കുറ്റിക്കാട്ടില്‍ നിന്ന് യുവതിയുടെ വസ്ത്രങ്ങള്‍, മുടി, താടിയെല്ല് മുതലായവ കണ്ടെത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News