Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാരി രാജകുമാരന്റെ ചാരിത്ര്യം വയലില്‍ വെച്ച് നഷ്ടമായത് പതിനേഴാം വയസ്സില്‍ 

ലണ്ടന്‍-ഹാരി രാജകുമാരന്റെ ചാരിത്ര്യം വയലില്‍വെച്ച് നഷ്ടമായത് പതിനേഴാം വയസ്സില്‍. 17ാം വയസില്‍  പ്രായമായ സ്ത്രീക്കു മുമ്പില്‍ ചാരിത്ര്യം നഷ്ടമായെന്ന ഹാരി രാജകുമാരന്റെ തുറന്നെഴുത്ത് ഭൂകമ്പം സൃഷ്ടിച്ചിരിക്കുകയാണ്.  വില്യമിന്റെ കൈയേറ്റം വെളിപ്പെടുത്തിയതിനു പിന്നാലെ, 17-ാം വയസില്‍ വയലില്‍ പ്രായമായ സ്ത്രീക്കു മുമ്പില്‍ തന്റെ ചാരിത്ര്യം നഷ്ടമായെന്ന് ഹാരി വെളിപ്പെടുത്തുന്നു.
തന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തിയ ആദ്യ സെക്സ് അനുഭവത്തെ കുറിച്ച്  ഹാരി പുസ്തകത്തില്‍ എഴുതുന്നുണ്ട്. 17-ാം വയസ്സില്‍ തന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീക്കൊപ്പം സെക്സില്‍ ഏര്‍പ്പെട്ടതാണ് ചാരിത്ര്യം നഷ്ടമാക്കിയതെന്ന് ഹാരി സ്മരിക്കുന്നു.
പേരുവെളിപ്പെടുത്താത്ത ഈ സ്ത്രീ തന്നെ ഒരു യുവ വിത്തുകുതിരയെ പോലെയാണ് പരിഗണിച്ചത്. തിരക്കേറിയ ഒരു പബ്ബിന് പിന്നിലെ വയലില്‍ വെച്ചായിരുന്നു സംഭവം. 2001-ല്‍ വിന്‍ഡ്സറിലെ എട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കവെയാണ് ഇത്. ഒരു അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ എന്നവണ്ണമാണ് കാര്യങ്ങള്‍ പുരോഗമിച്ചതെന്നാണ് ഹാരി പറഞ്ഞത്.ഇതിന് ശേഷം രാജകുടുംബത്തിലെ ബോഡിഗാര്‍ഡുമാരില്‍ ഒരാളായ മാര്‍ക്കോ രാജകുമാരനെ കാണാനെത്തി. തന്റെ ആദ്യ സെക്സിനെ കുറിച്ച് അറിഞ്ഞാണ് മാര്‍ക്കോ വന്നതെന്നാണ് ആദ്യം താന്‍ സംശയിച്ചത്. ഇത് നാണംകെട്ട അനുഭവമായിരുന്നു. സിറ്റി സെന്ററിലെ കഫേറ്റീരിയയില്‍ എത്തിയ ബോഡിഗാര്‍ഡിന്റെ മുഖം മ്ലാനമായിരുന്നു. സത്യം കണ്ടെത്താനാണ് തന്നെ അയച്ചതെന്ന് അദ്ദേഹം അറിയിച്ചതോടെ തന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തിയ സംഭവത്തെ കുറിച്ചാകുമെന്നാണ് ആദ്യം സംശയിച്ചത്. തനിക്ക് സംഭവിച്ച പല തെറ്റുകളില്‍ ഒന്നായാണ് ഹാരി ഇതേക്കുറിച്ച് പറയുന്നത്. എന്നാല്‍ ചാള്‍സ് രാജാവിന്റെ പ്രസ് ഓഫീസിന് താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഒരു പത്രത്തിന് തെളിവ് ലഭിച്ചെന്ന വിഷയത്തെ കുറിച്ച് അന്വേഷിക്കാനാണ് ബോഡിഗാര്‍ഡ് എത്തിയത്. ഇത് നുണയായിരുന്നു.
ഈ സംഭവത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം ഹാരി ചെല്‍സി ഡേവിയെ ഡേറ്റ് ചെയ്യാന്‍ ആരംഭിച്ചു. ഈ സമയത്ത് തനിക്ക് ഹാരിയുമായി രണ്ട് മാസത്തെ ബന്ധമുണ്ടായിരുന്നുവെന്ന് റിയാലിറ്റി താരം കാതറീന്‍ ഒമാനി  നവംബറില്‍ അവകാശപ്പെട്ടിരുന്നു. ആ സമയത്ത് തനിക്ക് 34 വയസ്സും, ഹാരിയ്ക്ക് 21-മായിരുന്നുവെന്ന് ഒമാനി പറയുന്നു.

Latest News