Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുജാഹിദ് സമ്മേളന വിവാദത്തിൽ യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം ഇങ്ങനെ

കോഴിക്കോട് - കോഴിക്കോട് സമാപിച്ച പത്താം മുജാഹിദ് സമ്മേളന വിവാദത്തിൽ പ്രതികരിച്ച് യു.ഡി.എഫ് നേതാക്കൾ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, പാർല്ലമെന്ററി പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരാണ് സമ്മേളനവുമായും മറ്റു രാഷ്ട്രീയ വിഷയങ്ങളിലും പ്രതികരിച്ച് രംഗത്തെത്തിയത്.

 മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായതിനാലാണ് മുജാഹിദ് സമ്മേളത്തിന് പോകാതിരുന്നതെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. വേദിയിൽ ആരെങ്കിലും രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും പറയും. ഫാസിസത്തിനെതിരെ എല്ലാവരും യോജിച്ചു നിൽക്കണമെന്നാണ് അഭിപ്രായം. ന്യൂനപക്ഷങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടായാൽ ലീഗ് ഇടപെടുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

 മുജാഹിദ് സമ്മേളനം പോലുള്ള വേദികളിൽ രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കണമെന്ന് വി.ഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ബിജെപി വിരുദ്ധത പ്രസംഗത്തിൽ മാത്രമാണ്. ബിജെപിയുമായി സി.പി.എമ്മിന് അടുത്ത ബന്ധമുണ്ട്. വി മുരളീധരനാണ് ഇടനിലക്കാരൻ. സുകുമാരൻ നായർ ശശി തരൂരിനെ പുകഴ്ത്തതിൽ സന്തോഷമേയുള്ളൂ. ഏതു കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും അതിനെ സ്വാഗതം ചെയ്യുന്നു. ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് പരിപാടിയുടെ സംഘാടകരാണ്. ഇ.പി ജയരാജൻ വിഷയത്തിൽ യു.ഡി.എഫ് ശക്തമായ സമരത്തിലേക്ക് പോകും. ഇ.പി ജയരാജന്റേത് അഴിമതിക്കേസാണ്, കള്ളപ്പണം വെളുപ്പിക്കലാണ്. കേന്ദ്ര ഏജൻസികൾ എവിടെ പോയെന്നും വി.ഡി ചോദിച്ചു.

 മുജാഹിദ് സമ്മേളന വേദിയിൽ സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് എം.പി വിമർശിച്ചത് സംഘാടകരെയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാഷ്ട്രീയ അഭിപ്രായം പറയുന്നത് സ്വാഭാവികമാണ്. ലീഗ് നേതാക്കൾ പറഞ്ഞത് പാർട്ടി കാഴ്ചപ്പാടാണ്. അരിയിൽ ഷുക്കൂർ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത് യു.ഡി.എഫ് മന്ത്രിസഭയാണ്. ഹരീന്ദ്രൻ വക്കീലിന്റെ ആരോപണത്തിൽ കഴമ്പില്ല. മാധ്യമങ്ങൾ അനാവശ്യ സ്‌പേസ് കൊടുക്കുകയാണ്. വിവാദത്തിന് പിന്നിൽ മുന്നണിക്ക് ഉള്ളിലെ നേതാക്കളാണോയെന്ന ചോദ്യത്തിന് മനോഹരമായ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു മറുപടി.

Latest News