Sorry, you need to enable JavaScript to visit this website.

അധികാരം അവസാന വാക്കല്ല, പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും നന്ദിയെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ

കൊച്ചി- അധ്യാപികയുടെ പീഡന പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിന് പിന്നാലെ തെറ്റുചെയ്തിട്ടില്ലെന്ന പ്രതികരണവുമായി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കുമെന്നും എം.എൽ.എ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.  
 ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല. അധികാരം എനിക്ക് അവസാന വാക്കല്ല. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വശക്തനും നന്ദിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.  
 പീഡനകേസ് മുറുകിയതോടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കി എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. രണ്ട് ദിവസമായി പൊതുപരിപാടികൾക്കും എം എൽ എയെ കണ്ടിട്ടില്ല. എൽദോസ് എവിടെയെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ലായിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയുടെ എഫ്.ബി പോസ്റ്റ്.

Latest News