കൊച്ചി-ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐ.എൻ.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ്. കോൺഗ്രസിനോടും പ്രവർത്തകരോടും മാപ്പു പറയുന്നുവെന്നും ഒരു നിമിഷത്തെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്നും സുരേഷ് പറഞ്ഞു. പാർട്ടി നൽകുന്ന എന്ത് ശിക്ഷയും സ്വീകരിക്കും. കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും സുരേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് ഫ്ളക്സ് അടിക്കാൻ നിർദ്ദേശം വന്നത്. 88 അടിയുള്ള ഫ്ളക്സ് ആയിരുന്നു. പ്രൂഫ് അയച്ചെങ്കിലും നോക്കാൻ സമയം ഇല്ലാത്തതിനാൽ പെട്ടെന്ന് പ്രിന്റ് ചെയ്യാൻ പറഞ്ഞു. രാത്രി ഒരു മണിയോടെയാണ് ഫ്ളക്സ് കിട്ടിയത്. അൻവർ സാദാത്ത് എം.എൽ.എ വിളിച്ചപ്പോഴാണ് ഫ്ളക്സിൽ സവർക്കറുടെ ചിത്രമുണ്ടെന്ന് അറിഞ്ഞത്. പിന്നീട് ഈ ഭാഗം മറക്കുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു.