Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് നേതാക്കള്‍ ആശുപത്രിയില്‍ കോടിയേരിയെ സന്ദര്‍ശിച്ചു

ചെന്നൈ- ചികിത്സയില്‍ കഴിയുന്ന സി. പി. എം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുസ്‌ലിം ലീഗ് നേതാക്കള്‍ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിച്ചത്. 

ആശുപത്രിയിലെത്തിയ ഇരു നേതാക്കളും കോടിയേരിയും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. സി. പി. എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്. തിങ്കളാഴ്ചയാണ് വിദഗ്ദ ഡോക്ര്മാരുടെ സംഘം എയര്‍ ആംബുലന്‍സില്‍ കോടിയേരിയെ കൊണ്ടു പോയത്. 

കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. ആദ്യഘട്ടത്തില്‍ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക. തുടര്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്.

Latest News