Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഷ്ട്രപതി വോട്ടെടുപ്പ് ആരംഭിച്ചു, വിജയം ഉറപ്പിച്ച് ദ്രൗപതി മുര്‍മു

ന്യൂദല്‍ഹി- ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക് ആരംഭിച്ചു.ദല്‍ഹിയില്‍ പോളിംഗ് ബൂത്തായി നിശ്ചയിച്ച 63-ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലും വോട്ടെടുപ്പ് നടക്കുന്നു.
ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ദ്രൗപദി മുര്‍മു 60 ശതമാനത്തിലധികം വോട്ടുകള്‍ ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം.
ആകെയുള്ള 10,86,431 വോട്ടു മൂല്യത്തില്‍ ദ്രൗപദി മുര്‍മുവിന് 6.6 ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷം വോട്ടുകളാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. ജൂലായ് 21നാണ് വോട്ടെണ്ണല്‍.


കോണ്‍ഗ്രസ് സഖ്യകക്ഷികളായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന തുടങ്ങിയ കക്ഷികളും പ്രതിപക്ഷത്ത് സമാജ്വാദി പാര്‍ട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഓം പ്രകാശ് രാജ് ഭറിന്റെ സുഹല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ്വാദി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ദ്രൗപദി മുര്‍മുവിന് 6,60,000 വോട്ടുകള്‍  ഉറപ്പിച്ചത്.

38 പാര്‍ട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോഴുണ്ടായിരുന്ന പിന്തുണ ഇപ്പോഴില്ല.  ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ നഷ്ടമാകുകയും ് പ്രചരണത്തിനായി ബംഗാളിലേക്ക് വരേണ്ടതില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കുകയും ചെയ്തിരുന്നു.ആ്ംആദ്മി പിന്തുണയാണ് അവസാന മണിക്കൂറുകളിലെ ആശ്വാസം.

 

Latest News