Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി ലോല മേഖല: രാഹുൽ ഗാന്ധി എം.പി  മുഖ്യമന്ത്രിക്കു കത്തയച്ചു

കൽപറ്റ- സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ പ്രശ്‌നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു രാഹുൽഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. സുപ്രീം കോടതി വിധിയയുടെ പശ്ചാത്തലത്തിൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽനിന്നു ഒഴവാക്കുന്നതിനു 
സംസ്ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും, കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണം. കോടതി ഉത്തരവുപ്രകാരം ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയിൽ വരും. ഒരു കിലോമീറ്റർ കുറഞ്ഞ ദൂരപരിധി എന്നതിൽ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധം ഉണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് സെൻട്രൽ എംപവേർഡ് കമ്മിറ്റിയേയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്നും ഇവയുടെ ശുപാർശകൾ പരിഗണിക്കുമെന്നും കോടതി ഉത്തരവിലുണ്ട്. ഈ സാധ്യത സർക്കാർ പരമാവധി ഉപയോഗപ്പെടുത്തണം. പ്രശ്‌ന പരിഹാരത്തിനു എല്ലാ നിയമ സാധ്യതകളും തേടണം. 
ബഫർ സോൺ വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക വർധിക്കുകയാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ ഒരു കിലോമീറ്റർ ബഫർ സോൺ നിലനിർത്തുന്നത് ഗ്രാമവാസികളായ ജനങ്ങളുടെ ജീവിതമാർഗങ്ങളെ തടസ്സപ്പെടുത്തും. അവരിൽ പലരും സംരക്ഷിത പ്രദേശങ്ങളിൽ തലമുറകളായി സമാധാനപരമായി സഹവസിക്കുന്നുവരാണെന്നും കത്തിൽ പറയുന്നു. 
 

Latest News