Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്വേഷം ഏശാത്ത സ്ഥലങ്ങളുമുണ്ട്; സൗഹൃദം പങ്കുവെച്ച് പള്ളിയും അമ്പലവും ഒരു വളപ്പില്‍

കാണ്‍പൂര്‍- രാജ്യത്തുടനീളം വര്‍ഗീയത കത്തിക്കാനുള്ള ശ്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കിടയില്‍  ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രദേശവാസികള്‍ ഒരേ സ്ഥലത്ത് ബാങ്കു വിളിയും ആരതിയും നടത്തി സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അതുല്യ മാതൃക തുടരുന്നു.

കാണ്‍പൂര നഗര ഹൃദയമായ കാണ്‍പൂരിലെ തത്മില്‍ ചൗക്കില്‍ ഹനുമാന്‍ ക്ഷേത്രവും മുസ്ലിം പള്ളിയും ഒരു പൊതു പ്രവേശന കവാടമാണ് പങ്കിടുന്നത്. ഇരുകൂട്ടരുടെയും സഹകരണത്തോടെയാണ് നാമജപവും പ്രാര്‍ത്ഥനയും നടക്കുന്നതെന്ന് ഭക്തര്‍ പറഞ്ഞു.

ആരതിയും ബാങ്കുവിളിയും നടക്കുന്നത് ഇരു സമുദായങ്ങളുടെയും സഹകരണത്തോടെയാണ്. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിലാണ് ഞങ്ങളുടെ വിശ്വാസം.  ഞങ്ങളെല്ലാം ഇവിടെ സമാധാനത്തോടെ കഴിയുന്നു- ക്ഷേത്ര പൂജാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇരു സമുദായങ്ങളിലെയും ആളുകള്‍ക്ക് ഇവിടെ സൗഹാര്‍ദ്ദവും സാഹോദര്യവുമുണ്ടെന്ന് പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയവര്‍ പറഞ്ഞു.

ക്ഷേത്രത്തിനും മസ്ജിദിനും പൊതുവായ പ്രവേശനകവാടമുണ്ട്. നമുക്ക് ക്ഷേത്രം കടന്ന് പള്ളിയില്‍ പ്രവേശിക്കണം. മൂന്ന് നാല് വര്‍ഷമായി പ്രാര്‍ത്ഥിക്കാനായി ഞങ്ങള്‍ ഇവിടെയാണ് വരുന്നത്. രണ്ട് സമുദായങ്ങളിലെയും ആളുകള്‍ക്ക് ഇവിടെ സാഹോദര്യം മാത്രമാണുള്ളത്-അവര്‍ പറഞ്ഞു.

 

Latest News