Sorry, you need to enable JavaScript to visit this website.

പട്ടാളക്കാരെക്കൊണ്ട് പൊറുതിമുട്ടി, ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ടു

സെക്കന്തരാബാദ്- മാര്‍ച്ച് 14 തിങ്കളാഴ്ച സെക്കന്തരാബാദിലെ ആര്‍കെ പുരം മേല്‍പ്പാലത്തില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ കന്റോണ്‍മെന്റ് ഏരിയയിലെ 21 റോഡുകള്‍ അടച്ചത് ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ എട്ട് വര്‍ഷമായി അവര്‍ ഉന്നയിക്കുന്നതാണ് ഈ പ്രശ്‌നം. ഒരു പ്രയോജനവുമില്ല. തെലങ്കാനയിലെ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍, നഗരവികസന മന്ത്രി കെ ടി രാമറാവു മാര്‍ച്ച് 12 ശനിയാഴ്ച, സെക്കന്തരാബാദ് കന്റോണ്‍മെന്റിലെ സൈനിക അധികാരികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതിഷേധം.
സൈനിക അധികാരികള്‍ അവരുടെ വഴികള്‍ അടച്ചത് തുറന്നുകൊടുത്തില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും ആവശ്യമെങ്കില്‍ അവര്‍ വൈദ്യുതിയും ജലവിതരണവും നിര്‍ത്തുമെന്നും സംസ്ഥാന നിയമസഭയില്‍ സംസാരിച്ച കെ.ടി.ആര്‍ പറഞ്ഞു.

തെലങ്കാന മറ്റൊരു രാജ്യമല്ലെന്ന് സൈനിക അധികാരികള്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകനായ കെ.ടി.ആര്‍ പറഞ്ഞു. 'ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അവരുമായി കൂടിക്കാഴ്ച നടത്തും, അവര്‍  കാര്യങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍, ശക്തമായ നടപടിയെടുക്കും, ആവശ്യമെങ്കില്‍, ഞങ്ങള്‍ അവര്‍ക്കുള്ള ജലവിതരണം വെട്ടിക്കുറക്കും- അദ്ദേഹം പറഞ്ഞു.

നിരവധി ബി.ജെ.പി നേതാക്കള്‍ ഇതിനെ അപലപിക്കുകയും ടി.ആര്‍.എസ് 'ദേശവിരുദ്ധ'മാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍, പ്രാദേശിക സൈനിക അതോറിറ്റി (എല്‍എംഎ) എടുത്ത അവ്യക്തവും ഏകപക്ഷീയവുമായ തീരുമാനങ്ങള്‍ക്കെതിരായ തങ്ങളുടെ നീണ്ട കാമ്പെയ്ന്‍ ഒടുവില്‍ ഫലം കണ്ടെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

 

 

Latest News