കീവ്- ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള റഷ്യൻ സൈന്യത്തിന്റെ ആക്രമണം തുടരുന്നു. രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണം സാധാരണക്കാരുടെ താമസസ്ഥലങ്ങളിലേക്കും അഭയാർത്ഥി കേന്ദ്രങ്ങളിലേക്കും വരെ റഷ്യ കൂടൂതൽ വിനാശം വിതച്ച് നടപ്പാക്കുന്നതായി ഉക്രൈൻ ആരോപിച്ചു. മരിയപോളിൽ 80-ലേറെ പേർ അഭയം തേടിയിരുന്ന മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം നടത്തി. സുൽത്താൻ സുലൈമാൻ മസ്ജിദിന് നേരെയാണ് ആക്രമണമുണ്ടായത്. തുർക്കി പൗരൻമാർ അടക്കമുള്ളവർ അഭയം തേടിയിരുന്ന പള്ളിയായിരുന്നു ഇത്.
ഉക്രൈൻ എയർബേസും റഷ്യൻ ആക്രമണത്തിൽ തകർന്നു. കീവ് മേഖലയിലെ വാസിൽകീവിലെ വ്യോമകേന്ദ്രമാണ് തകർത്തത്. ഇവിടെയുള്ള ആയുധഡിപ്പോക്ക് നേരെയും ആക്രമണമുണ്ടായി.