Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാധാരണക്കാര്‍ക്ക് നേരെ റഷ്യയുടെ  ഷെല്ലാക്രമണം 

കീവ്- ഉക്രൈനിലെ തെക്കന്‍ നഗരമായ മൈക്കോലൈവ് തുറമുഖത്ത് റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തുന്നതായി പ്രാദേശിക ഗവര്‍ണര്‍. ഒരു കഫേയും അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കും ആക്രമണത്തില്‍ തകര്‍ന്നു. സാധാരണക്കാര്‍ക്ക് നേരെയുള്ള വിവേചനരഹിതമായ നടപടിയാണ് ബോംബാക്രമണമെന്ന് കിം പറഞ്ഞു. പടിഞ്ഞാറന്‍ ഉക്രൈനിലെ രണ്ട് എയര്‍ഫീല്‍ഡുകളില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ വിക്ഷേപിച്ചു.
അധിനിവേശ ശക്തികള്‍ രാജ്യത്തിനകത്ത് കൂടുതല്‍ ആഴത്തില്‍ കടക്കാന്‍ തയ്യാറെടുക്കുന്നതായി ഇത് സൂചിപ്പിക്കുന്നുവെന്ന് ചീഫ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ലുസ്‌കയിലെയും ഇവാനോഫ്രാങ്കിവ്‌സ്‌കിലെയും സൈനിക വ്യോമതാവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് യഥാക്രമം 70,130 മൈല്‍ അകലെയാണ് വ്യോമതാവളങ്ങള്‍. പടിഞ്ഞാറന്‍ ഉക്രൈനിലെ പ്രദേശങ്ങള്‍ റഷ്യ ലക്ഷ്യമിടുന്നത് ഇതാദ്യമല്ലെങ്കിലും, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ നാറ്റോ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് നിന്ന് സൈന്യം വലിയ തോതില്‍ അകന്നുനില്‍ക്കുകയും റഷ്യന്‍ കരസേന കിഴക്ക് ഭാഗത്ത് തുടരുകയും ചെയ്യുന്നു.

Latest News