Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോഷകക്കുറവുള്ള കുട്ടികള്‍ക്ക് മുട്ട നല്‍കാനുള്ള കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ സന്യാസിമാര്‍

ബെംഗളുരു- കര്‍ണാടകയിലെ പിന്നോക്ക ജില്ലകളിലൊന്നായ കല്യാണ കര്‍ണാടകയിലെ പോഷകാഹാരക്കുറവുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തോടൊപ്പം മുട്ട നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വിവിധ സന്യാസി മഠങ്ങള്‍ രംഗത്ത്. ഭക്ഷണം വ്യക്തികള്‍ തിരഞ്ഞെടുക്കുന്നതാണ്. മുട്ട കഴിക്കാന്‍ സര്‍ക്കാര്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്. ഓരോ സമുദായത്തിനും അവരുടെ ഭക്ഷണ സംസ്‌ക്കാരമുണ്ട്. സര്‍ക്കാര്‍ ചെയ്യേണ്ടത് മുട്ട കഴിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുകയാണ്. പകരം മുട്ട വാങ്ങുന്ന പണം വിതരണം ചെയ്യട്ടെ- ഉഡുപ്പിയിലെ ശ്രീ പെജാവര്‍ മഠത്തിലെ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമി പറഞ്ഞു. 

സംസ്ഥാനത്ത് ലക്ഷക്കണക്കിന്  കുട്ടികള്‍ക്ക് പോഷാകാഹരക്കുറവുണ്ട് എന്നാണ് സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു ജില്ലകളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

ലിങ്കായത്ത് മഠത്തിലെ സന്യാസി ഛന്ന ബസവാനന്ദ സ്വാമിയും മുട്ട വിതരണ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. വിവേചനമില്ലാതെ എല്ലാവര്‍ക്കും സ്വീകാര്യമായ ഭക്ഷണമാണ് സര്‍ക്കാര്‍ വിതരണം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മുതല്‍ തുടക്കമിട്ട മുട്ട വിതരണ പദ്ധതിക്കെതിരെ ജൈന നേതാക്കളും രംഗത്തെത്തിയിരുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ജൈന മഠാധിപതി ഭട്ടരക ചരുകീര്‍ത്തി സ്വാമി ആവശ്യപ്പെട്ടിരുന്നു.

Latest News