Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെര്‍ക്കല്‍ വിരമിച്ചു; ഇനി ഒലാഫ് ഷോള്‍സ് ജര്‍മന്‍ ചാന്‍സലര്‍

ബര്‍ലിന്‍-ലോകത്തെ ഏറ്റവും കരുത്തുറ്റ വനിതയെന്ന ഫോബ്‌സ് മാഗസിന്‍ അംഗീകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലം കൈവിടാത്ത അംഗല മെര്‍ക്കല്‍ ജര്‍മന്‍ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു. സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പുകഴിഞ്ഞു ചാന്‍സലര്‍ പദവിയൊഴിഞ്ഞ്, കാവല്‍ മന്ത്രിസഭയെ നയിക്കുകയായിരുന്ന അവരുടെ പിന്‍ഗാമിയായി ഒലാഫ് ഷോള്‍സ് ഇന്ന് അധികാരമേല്‍ക്കും. അംഗലയോടൊപ്പം വൈസ് ചാന്‍സലറും ധനമന്ത്രിയുമായിരുന്നു ഷോള്‍സ്.ഷോള്‍സിന്റെ സോഷ്യല്‍ ഡമോക്രാറ്റ് പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും ഫ്രീ ഡമോക്രാറ്റ് പാര്‍ട്ടിയും ചേര്‍ന്ന അസാധാരണ ത്രികക്ഷിസഖ്യമാണ് ഇനി ജര്‍മനിയെ നയിക്കുക. മധ്യ-ഇടതു നിലപാടുള്ള സോഷ്യല്‍ ഡമോക്രാറ്റുകാരും പരിസ്ഥിതിവാദികളായ ഗ്രീന്‍ പാര്‍ട്ടിക്കാരും ബിസിനസ് സൗഹൃദ അജണ്ടയുള്ള ഫ്രീ ഡമോക്രാറ്റുകാരും ചേരുന്ന പുതിയ സഖ്യത്തിന് പാര്‍ലമെന്റില്‍ മികച്ച ഭൂരിപക്ഷമുണ്ട്. മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റ് യൂണിയന്‍ പ്രതിപക്ഷത്തിരിക്കും.
ശാസ്ത്രജ്ഞയായ അംഗല (67) 2005 നവംബര്‍ 22നാണ് ജര്‍മനിയുടെ ചാന്‍സലറായത്. തുടര്‍ച്ചയായ 4 തവണ ചാന്‍സലര്‍ പദവിയിലിരുന്നപ്പോള്‍ 4 യുഎസ് പ്രസിഡന്റുമാര്‍, 4 ഫ്രഞ്ച് പ്രസിഡന്റുമാര്‍, 5 ബ്രിട്ടിഷ് പ്രധാമന്ത്രിമാര്‍, 8 ഇറ്റലി പ്രധാനമന്ത്രിമാര്‍ എന്നിങ്ങനെ ലോകനേതൃനിരയിലെ മുഖങ്ങള്‍ മാറിമറിഞ്ഞു. ജര്‍മനിയില്‍ പക്ഷേ, കഴിഞ്ഞ 16 കൊല്ലവും മെര്‍ക്കല്‍ തന്നെ.
കോവിഡ് ഉള്‍പ്പെടെ പ്രതിസന്ധികളുടെ ഈ കാലത്ത് പലതും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ അസംതൃപ്തി ബാക്കിവച്ചാണു അവര്‍ പടിയിറങ്ങുന്നത്.

Latest News