Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാലദ്വീപ് ചീഫ് ജസ്റ്റിസിനേയും മുൻ പ്രസിഡന്റിനേയും അറസ്റ്റ് ചെയ്തു

മാലെ- രാഷ്ട്രീയ തടവുകാരെ ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട മാലെദ്വീപിൽ രണ്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ടു ജഡ്ജിമാരേയും മുൻ പ്രസിഡന്റിനേയും പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് അനുസരിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. പ്രസിഡന്റ് അബ്ദുല്ല യമീൻ അബ്ദുൽ ഗയൂമിന്റെ അർദ്ധസഹോദരൻ കൂടിയായ മുൻ പ്രസിഡന്റ് മഅ്മൂൻ അബ്ദുൽ ഗയൂമിനെ അഴിമതി, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സർക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷത്തെ മഅ്മൂൻ പിന്തുണച്ചിരുന്നു. 

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിറകെ സുപ്രീം കോടതിയിലേക്ക് സൈന്യം ഇരച്ചെത്തിയിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദിനേയും ജഡ്ജി അലി ഹാമിദിനേയും അറസ്റ്റ് ചെയ്തത്്. ഇവർക്കെതിരായ കുറ്റം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാർ എവിടെ എന്നതു സംബന്ധിച്ചും വിവരം ലഭ്യമല്ല. 15 ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ പൂർണ നിയന്ത്രണം സർക്കാർ വരുതിയിലാക്കിയിരിക്കുകയാണ്.

മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാർലമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കാനുമുള്ള സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാൻ സർക്കാർ തയാറാകത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഉത്തരവ് തള്ളിയ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി തെരിവിലിറങ്ങിയിരുന്നു. മുൻ പ്രസിഡന്റ് മഅ്മൂനും പ്രതിപക്ഷത്തെ പിന്തുണച്ചിരുന്നു. കൂറുമാറിയ പ്രതിപക്ഷത്തോടൊപ്പം ചേർന്ന പാർലമെന്റ് അംഗങ്ങളെ ഉൾപ്പെടുത്തി സഭ ചേർന്നാൽ ഭരണം നഷ്ടമായേക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് പ്രസിഡന്റ് അബ്ദുല്ല യമീൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ പൂർണ നിയന്ത്രണത്തിലാക്കിയത്.
 

Latest News