റായ്പുർ- കോവിഡ് നിയന്ത്രണം മൂലം 50 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുള്ള വിവാഹ പാർട്ടിയിൽ 1000 പേർ പങ്കെടുത്തു. ഇതേത്തുടർന്ന് അധികൃതർ കല്യാണമണ്ഡപത്തിനും വധുവരന്റെ രക്ഷിതാക്കൾക്കും 9.5ലക്ഷം രൂപ പിഴ വിധിച്ചു. ഛത്തീസ്ഗഢിലെ സുർഗുജ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. കോവിഡ് വ്യാപനം മൂലം ജില്ലയിൽ വിവാഹ പാർട്ടികൾക്ക് പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയിരുന്നു. എന്നാൽ വധുവരന്മാരുടെ ബന്ധുക്കൾ 1000 പേരെയാണ് പങ്കെടുപ്പിച്ചത്.
സംഭവത്തിൽ വിവാഹ മണ്ഡപം സീൽ ചെയ്തിട്ടുണ്ട്. മണ്ഡപത്തിന്റെ ഉടമയ്ക്ക് 4.75 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. വധുവരന്മാരുടെ രക്ഷിതാക്കൾക്ക് 2.37 ലക്ഷം രൂപ വീതമാണ് പിഴ.