Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനുളള സാമ്പത്തിക സഹായം യുഎസ് പിടിച്ചുവെക്കുന്നു

ന്യൂയോർക്ക് -പാക്കിസ്ഥാന് യുഎസ് നൽകുന്ന 225 ദശലക്ഷം യു.എസ് ഡോളറിൻ വൻ സാമ്പത്തിക സഹായം ട്രംപ് ഭരണകൂടം പിടിച്ചുവയ്ക്കാനൊരുങ്ങുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഭീകര സംഘടനകൾക്കെതിരായി പാക്കിസ്ഥാൻ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതിലുള്ള അതൃപ്തിയാണ് കാരണമെന്നും റിപ്പോർട്ട് പറയുന്നു. ഭീകരവിരുദ്ധ നീക്കങ്ങളിൽ സഹകരിച്ചില്ലെങ്കിൽ സഹായം നൽകുന്നത് നിർത്തുമെന്ന് നേരത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ നടപടിയിലേക്ക് പ്രവേശിക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ചാണ് ട്രംപ് ഭരണകൂടം ചർച്ച ചെയ്യുന്നതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.

തുടർന്നുള്ള സാമ്പത്തിക സഹായം എന്തു ചെയ്യണമെന്ന കാര്യം ചർച്ച ചെയ്യാൻ മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഈ മാസം യോഗം ചേർന്നിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആഴ്ചകൾക്കകം ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചന നൽകുന്നു. പാക്കിസ്ഥാനെ ട്രംപ് ഭരണകൂടം നോട്ടപുള്ളിയാക്കിയിട്ടുണ്ടെന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിറകെയാണ് ഈ റിപ്പോർ്ട്ട്.

ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും പാക്കിസഥാൻ ഒരു സുരക്ഷിത താവളമായി മാറിയിരിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചതിനു ശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2002 മുതൽ 33 ശതകോടി ഡോളറിലേറെ സഹായം പാക്കിസ്ഥാനു നൽകിയ യുഎസ് തുടർന്നുള്ള സഹായം നിർത്തലാക്കുമെന്ന് ഓഗസ്റ്റിലാണ് മുന്നറിയിപ്പ് നൽകിയത്. 

Latest News