Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്സിന്‍ വേണ്ട, ജീവിക്കാന്‍ പണമാണ് വേണ്ടതെന്ന് അഭയാർഥികള്‍

കറാച്ചി- കോവിഡ് ആക്രമിച്ചിട്ടില്ലാത്ത തങ്ങളുടെ ക്യാമ്പുകളിലേക്ക് വാക്സിനല്ല, പണമാണ് വേണ്ടതെന്ന് പാകിസ്ഥാനിലെ തെക്കൻ പ്രവിശ്യകളിലുള്ള അഫ്ഗാൻ അഭയാർഥികൾ.

തങ്ങളുടെ ക്യാമ്പുകളെ വൈറസ് ബാധിച്ചിട്ടില്ലാത്തതിനാൽ കൊറോണയില്‍നിന്ന് സംരക്ഷിക്കാൻ സർക്കാരിൽ നിന്നുള്ള വാക്സിനുകളല്ല മറിച്ച് പണമാണ് ആവശ്യമെന്ന് അവർ പറഞ്ഞു.

രോഗപ്രതിരോധ പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് വിവരമില്ലെന്ന് അഫ്ഗാൻ അഭയാർഥികളുടെ പ്രതിനിധികൾ വ്യക്തമാക്കി. തങ്ങളുടെ ക്യാമ്പുകളിൽ കോവിഡ് ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. അതേസമയം, അഭയാർഥികളില്‍ വൈറസിനെക്കുറിച്ച് ഇനിയും വേണ്ടത്ര ബോധവല്‍ക്കരണം നടന്നിട്ടില്ലെന്ന് ചിലർ പറഞ്ഞു.

രാജ്യത്തൊട്ടാകെ  54 ക്യാമ്പുകളിലായി കുറഞ്ഞത് 1.4 ദശലക്ഷം അഫ്ഗാൻ അഭയാർഥികളാണുള്ളത്.  കൂടുതലും വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ, തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ്.  ഇവ രണ്ടും അഫ്ഗാനിസ്ഥാന്റെ അതിർത്തിയാണ്. കറാച്ചി, ഇസ്ലാമാബാദ് തുടങ്ങിയ വലിയ നഗര കേന്ദ്രങ്ങളിലും അഭയാർത്ഥി ക്യാമ്പുകളുണ്ട്. 

പ്രതിരോധ കുത്തിവയ്പ്പുകൾക്കായി ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന്  തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ന്യൂ സരാനൻ അഭയാർഥിക്യാമ്പിലെ സന്നദ്ധ പ്രവർത്തകനായ സഹീർ പഷ്തൂൺ അറബ് ന്യൂസിനോട് പറഞ്ഞു.

ഒരു ശതമാനം പേർക്ക് പോലും വാക്സിന്‍ ലഭിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും  പ്രതിരോധ കുത്തിവയ്പ് ലഭിച്ചാൽ മരിക്കുമെന്ന് ചിലർ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News