Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ  വന്നപ്പോഴും ട്രംപിന് കുട്ടിക്കളി - വൈറ്റ് ഹൗസിലെ ആരോഗ്യവിദഗ്ധര്‍

വാഷിംഗ്ടണ്‍- അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള കൊറോണ നിയന്ത്രണത്തെ കുറ്റപ്പെടുത്തി ട്രംപിന് കീഴില്‍ ജോലി ചെയ്ത ആറംഗ ആരോഗ്യവിദഗ്ധര്‍. കൊറോണയെ നിയന്ത്രിയ്ക്കാന്‍ ആദ്യഘട്ടത്തില്‍ ജാഗ്രത കാട്ടിയില്ലെന്ന് ഇവര്‍ ആരോപിച്ചു. വളരെ ദുര്‍ഘടം പിടിച്ച പോരാട്ടമായിരുന്നു ട്രംപിന്റെ നേതൃത്വത്തില്‍ നടന്നത്. ശാസ്ത്രീയമായി ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഡോ. ഡിബ്രോ ബിര്‍ക്‌സ്, ഡോ. ആന്റണി ഫൗസി, ഡോ. സ്റ്റീഫന്‍ ഹാന്‍, ഡോ. ബ്രെട്ട് ഗിറിയോര്‍, ഡോ. റോബര്‍ട്ട് കാഡ്‌ലെക്, ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് എന്നിവരാണ് തങ്ങളുടെ അനുഭവത്തെകുറിച്ച് പറഞ്ഞ് മുന്നോട്ട് വന്നത്. വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൊറോണ ഒരു വലിയ ദുരന്തമാവുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ട്രംപ് അടങ്ങുന്ന സംഘം ഇതിനെ നിസ്സാരവത്കരിക്കുകയായിരുന്നുവെന്ന് ഡോ. ഡിബ്രോ ബിര്‍ക്‌സ് ആരോപിക്കുന്നു.
കൊറോണ നിയന്ത്രണ ബോര്‍ഡിലെ കോര്‍ഡിനേറ്ററായിരുന്നു ഡിബ്രോ. വൈറ്റ് ഹൗസില്‍ മാസ്‌ക് ധരിക്കുന്നത് പോലും ട്രംപ് പ്രോത്സാഹിപ്പിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ അമേരിക്കന്‍ പൗരന്മാരോട് കൊറോണയുടെ തീവ്രതയെ കുറിച്ച് മനസിലാക്കി കൊടുക്കാനും തുനിഞ്ഞില്ല. വലിയൊരു ദുരന്തം വരുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും രാജ്യം അതിന് വേണ്ടി ഒട്ടും തയ്യാറെടുത്തില്ലെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. പല ഘട്ടങ്ങളിലും പ്രസിഡന്റ് സത്യങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രതികരിച്ചുവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
കൊറോണ മഹാമാരിയുടെ കയ്യില്‍ രാജ്യം അകപ്പെടുമ്പോഴും അശാസ്ത്രീയമായ നിരവധി കാര്യങ്ങളാണ് രാജ്യം ചെയ്തത്. ട്രംപിന് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നത് അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ സ്‌കോട്ട് അറ്റ്‌ലസാണെന്ന് സംശയിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരും അറ്റ്‌ലസയും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊറോണ വൈറസിന്റെ ശാസ്ത്രീയ സത്യങ്ങള്‍ തുറന്നു പറയാന്‍ ഇനി ഭയമില്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
 

Latest News