കോഴിക്കോട്- വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമാകാനുള്ള സഹചര്യം ഇന്ത്യയിൽ ഇല്ലെന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയഗം എം.വി ഗോവിന്ദൻ. ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു പരാമർശം. വിശ്വാസികളെ അംഗീകരിച്ചു മാത്രമേ ഏത് വിപ്ലവ പാർട്ടിക്കും മുന്നോട്ടുപോകാനാവൂവെന്നും എം.വി ഗോവിന്ദർ പറഞ്ഞു. ഇന്ത്യയിൽ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്. അല്ലെങ്കിൽ മുസ്‌ലിമോ പാഴ്‌സിയോ സിഖോ ആയിട്ടാണ്. അത്തരം സമൂഹത്തിൽ ഭൗതിക വാദം പകരം വയ്ക്കാനാകില്ല. അത് മനസിലാക്കിയേ മുന്നോട്ട് പോകാൻ കഴിയൂവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വാ ജനാധിപത്യത്തിലേക്കു പോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യയെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.