കല്‍പറ്റ-രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച മുട്ടില്‍ വിവേകാനന്ദ മിഷന്‍ ആശുപത്രിയിലെ ഡോ.ധനഞ്ജയ് ദിവാകര്‍ സാംഗ്‌ദേയ്ക്കു വയനാടിന്റെ അഭിനന്ദനപ്പൂക്കള്‍.
അരിവാള്‍ രോഗത്തിനെതിരായ പോരാട്ടത്തിലൂടെ പദ്മശ്രീ പുരസ്‌കാരം വയനാട്ടിലെത്തിച്ച ഡോ.ധനഞ്ജയിനെ ജില്ലയുടെ ചുമതലയുള്ള തുറമുഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല തുടങ്ങിയവര്‍ വീട്ടില്‍ ചെന്നുകണ്ട് അഭിനന്ദനം അറിയിച്ചു.
നാഗ്പൂര്‍ സ്വദേശിയാണ് ഡോ.ധനഞ്ജയ്. ജനറല്‍ മെഡിസിനില്‍ വൈദഗ്ധ്യം നേടിയ അദ്ദേഹം 1980ലാണ് വയനാടിനെ കര്‍മഭൂമിയായാക്കിയത്. മുട്ടില്‍ വിവേകാന്ദ ആശുപത്രിയില്‍ സേവനം ആരംഭിച്ച അദ്ദേഹം ഗോത്രവിഭാഗങ്ങളിലേതിലടക്കം സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനു ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിച്ചത്.
ഡോ.ധനഞ്ജയ് ആണ് ജില്ലയിലെ ആദിവാസി, ചെട്ടി വിഭാഗങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന മാരക സ്വഭാവമുള്ള അരിവാള്‍രോഗം(സിക്കിള്‍സെല്‍ അനീമിയ)ആദ്യമായി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിന്റെ (എ.ഐ.എം.എസ്)ശ്രദ്ധയില്‍പ്പെടു
വര്‍ഷങ്ങളായി വയനാട്ടിലാണ് 64കാരനായ ഡോ.ധനഞ്ജയ് കുടുംബസമേതം താമസം. ഭാര്യ സുജാതയും നാഗ്പൂരില്‍ എന്‍ജിനിയറായ അദിതി, ഡോ.ഗായത്രി എന്നിവരും അടങ്ങുന്നതാണ് കുടുംബം. പദ്മശ്രീ ലഭിച്ചതില്‍ അതിരറ്റ ആഹ്‌ളാദമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY