Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കല്‍ക്കരി കത്തിക്കല്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തോളം പേരുടെ മരണത്തിന് കാരണമാകുന്നു

ന്യൂദല്‍ഹി- കാലാവസ്ഥാ വ്യതിയാനത്തെ തടഞ്ഞില്ലെങ്കില്‍ വായുമലിനീകരണം കാരണം കൂടുതല്‍ പേര്‍ മരിക്കുമെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍. ഇന്ത്യയിലെ 4,65,180 അകാല മരങ്ങള്‍ക്കു കാരണം മനുഷ്യനിര്‍മിത വായുമലിനീകരണമാണെന്നും 2018ല്‍ 95,820 പേരാണ് കല്‍ക്കരി കത്തിക്കല്‍ മൂലമുണ്ടായ വായുമലിനീകരണം കാരണം മരിച്ചതെന്നും ലാന്‍സെറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മണിക്കൂറില്‍ 10 മരണങ്ങള്‍ എന്ന തോതിലാണിത്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന പ്രളയം, ചുഴലിക്കൊടുങ്കാറ്റ്, ഉഷ്ണ തരംഗം എന്നിവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്ന ലാന്‍സെറ്റ് റിപോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. വൈദ്യുത നിലയങ്ങളിലും കാര്‍ഷിക രംഗത്തുമുള്ള കല്‍ക്കരി ഉപയോഗമാണ് വായുവിലെ മലിനീകരണ ഘടകമായ പിഎം 2.5 ന്റെ തോത് വര്‍ധിപ്പിക്കുന്നത്. കല്‍ക്കരി ഉപയോഗം ഘട്ടംഘട്ടമായി നിര്‍ത്തലാക്കേണ്ടത് കാലാവസ്ഥാ വ്യതിയാനം തടയുന്നതിനു മാത്രമല്ല, വായുമലീനീകരണം കാരണമുള്ള അകാല മരങ്ങള്‍ കുറക്കുന്നതിനും അനിവാര്യമാണെന്ന് ലാന്‍സെറ്റ് റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

വൈദ്യുത നിലയങ്ങള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം മൂലം 90,980 പേരാണ് അകാല മരണത്തിന് ഇരയാകുന്നത്. ഇവരില്‍ 75,750 മരണങ്ങളും കല്‍ക്കരിയുണ്ടാക്കുന്ന മലിനീകരണം കാരണമാണ്. വ്യവസായിക വായുമലീനികരണം കാരണം മരിച്ച 82,290 പേരില്‍ 13,080 മരണങ്ങളും കല്‍ക്കരി മലിനീകരണം കാരണമാണ്. വായുമലിനീകരണം കാരണം മരിച്ച 95,550 സാധാരണ വീട്ടുകാരില്‍ 6,990 പേരും കല്‍ക്കരി ഉണ്ടാക്കുന്ന മലിനീകരണം കാരണമാണെന്നും ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ റിപോര്‍ട്ട് പറയുന്നു.
 

Latest News