Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കര്‍ഷക ബില്ലുകള്‍ നാളെ രാജ്യസഭയില്‍

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദ കര്‍ഷക ബില്ലുകള്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ പരമാവധി വോട്ടുകള്‍ ഉറപ്പിക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍. ബില്ലുകള്‍ പാസാക്കാനുള്ള നേരിയ മുന്‍തൂക്കമേ ബി.ജെ.പിക്കുള്ളൂ.

243 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 122 വോട്ടുകള്‍ ആവശ്യമാണ്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന് 105 വോട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 100 വോട്ടുകളും. 10 എംപിമാര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പി. ചിദംബരം ഉള്‍പ്പെടെ 15 എം.പിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകള്‍ ഇതിന് ആനുപാതികമായി കുറയുമെന്നതിനാല്‍ ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നാണ് വിലയിരുത്തല്‍.

ബി.ജെ.പിക്കു മാത്രമായി 86 അംഗങ്ങളാണുള്ളത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അകാലിദള്‍, കര്‍ഷക ബില്ലുകളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചാബില്‍നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനെ കേന്ദ്ര മന്ത്രിസഭയില്‍നിന്നു പിന്‍വലിച്ചിരുന്നു. ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ അകാലിദള്‍ മൂന്ന് അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്.

ഒഡീഷയിലെ സഖ്യകക്ഷിയായ ബി.ജെ.ഡി, ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ടി.ആര്‍.എസ് എന്നീ പാര്‍ട്ടികള്‍ അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ബി.ജെ.ഡിക്ക് ഒന്‍പത്, ടി.ആര്‍.എസിന് ഏഴ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ആറ് എന്നിങ്ങനെയാണ് രാജ്യസഭയിലെ അംഗസംഖ്യ. 135 വോട്ടുകളെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. ശിവസേനയുടെ മൂന്ന് എം.പിമാരും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. എന്‍.സി.പിയുടെ പിന്തുണയും ബി.ജെ.പി അഭ്യര്‍ഥിച്ചു.

 

 

Latest News