Sorry, you need to enable JavaScript to visit this website.

പണം തട്ടിയതായി തെളിയിച്ചാൽരാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് എം.സി ഖമറുദ്ദീൻ

കാസർകോട് - ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ നിക്ഷേപമായിവാങ്ങിച്ചപണത്തിൽ നിന്ന് ഒരു രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ കാസർകോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനുംഅപകീർത്തിപ്പെടുത്തുന്നതിനും ചില ശക്തികൾ ഒളിഞ്ഞും തെളിഞ്ഞുംനടത്തിവരുന്ന ഗൂഢാലോചനയുടെഭാഗമാണ് വഞ്ചന കേസുകൾ. 


ചന്തേര പോലീസ് എടുത്ത കേസുകൾ രാഷ്ട്രീയപ്രേരിതമാണ്. കേസെടുക്കുന്നതിന് പോലീസിൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളും പരാതിക്കാരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും ചർച്ച നടത്തി കോടതിയുടെ നിർദ്ദേശ പ്രകാരം കാര്യങ്ങൾ തീർക്കാമെന്ന് പറഞ്ഞു മാറ്റിവെച്ചസംഭവത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. എം.എൽ.എ ആയതിന് ശേഷം വ്യക്തിപരമായി തകർക്കാനുള്ള നീക്കങ്ങൾ കൂടുതൽ സജീവമാണ്. എനിക്കെതിരെ 13 കേന്ദ്രങ്ങളിൽ സമരം നടത്തിയവർ തന്നെയാണ് ഇതിന് പിന്നിലെന്നും എം.എൽ.എ പറഞ്ഞു. 


ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങുന്നതിന് ആരംഭിച്ച കമ്പനിയുടെ ചെയർമാൻ ആണെങ്കിലും ഒരുതരത്തിലുള്ളസാമ്പത്തിക ഇടപാടുംനടത്തിയിട്ടില്ല. പണം വാങ്ങുകയോ കൊടുക്കുകയോചെയ്യാത്ത ഞാൻ തട്ടിപ്പ് നടത്തിയെന്ന ആരോപണം തന്നെ ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഷെയർ നല്കിയവരോടെല്ലാം കേസ് കൊടുക്കാൻ ചില കേന്ദ്രങ്ങൾ നിർദ്ദേശിക്കുകയാണ്. യഥാർത്ഥത്തിൽ നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജ്വല്ലറികൾ പൂട്ടേണ്ടിവന്നത്. 


നിരവധി കമ്പനികൾ ആ കാലത്ത് പൊളിഞ്ഞിട്ടുണ്ട്. പിന്നീട് കോവിഡ് ലോക് ഡൗൺ വന്നതോടെ വീണ്ടും തുറക്കാൻ പറ്റാതായി. അതിന്റെ പേരിലുള്ള മുഴുവൻ ഓഹരി ഉടമകൾക്കും പണം തിരികെ നൽകാനുള്ള നീക്കം നടത്തിവരികയാണ്. നേരത്തെ ഓഹരി പിൻവലിക്കുന്നതായി പറഞ്ഞിട്ടുള്ളവർക്ക് എല്ലാം പണം നൽകിയിട്ടുണ്ട്. 
സ്വത്തുവകകൾ വിറ്റിട്ടാണെങ്കിലും മുഴുവൻ ഓഹരിയുംകൊടുത്തുതീർക്കും. ഫാഷൻ ഗോൾഡ് ജ്വല്ലറി പ്രശ്‌നവുമായി മുസ്‌ലിം ലീഗിനോ കെ.എം.സി.സിക്കോ ബന്ധമില്ലെന്നും ഇത് എന്നെ വേട്ടയാടാനുള്ള നീക്കമാണെന്നും എം.സി ഖമറുദ്ദീൻ എം.എൽ. എ പറഞ്ഞു.

 

Latest News