Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാരിസൺ ഭൂമി തിരിച്ചു പിടിക്കാൻ  സർക്കാർ നിയമ നടപടികളിലേക്ക്


പത്തനംതിട്ട - ഹാരിസൺ മലയാളം കൈവശം വെച്ചിട്ടുള്ള ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നിയമ നടപടികളിലേക്ക് നീങ്ങുന്നു. കോട്ടയം ജില്ലയിലെ എരുമേലിയിൽ ചെറുവള്ളി ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി തുടങ്ങുന്നത്. കമ്പനിക്ക് ഭൂമിയുള്ള എല്ലാ ജില്ലകളിലും ഇതിനായി കോടതിയെ സമീപിക്കാൻ ജില്ലാ കലക്ടർമാർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകി.  രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള സർക്കാർ നീക്കം തുടങ്ങിയത്.
ശബരിമല വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിനെ പിന്തുടർന്നാണ് നിയമ നടപടികൾക്കായി സർക്കാർ ഒരുങ്ങുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാർ കൈവശം വെച്ചിരുന്നതും കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കൈമാറ്റം ചെയ്തിട്ടില്ലാത്തതുമായ ഭൂമി തിരികെ പിടിക്കാനാണ് റവന്യൂ വകുപ്പിന്റെ ആവർത്തിച്ചുള്ള നിർദേശം.
ഇതിനായി ഹൈക്കോടതി നിർദേശാനുസരണം അതതു ജില്ലകളിലെ സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്യണം. 2019 ജൂൺ ആറിന്റെ ഉത്തരവ് കൂടാതെ കഴിഞ്ഞ ദിവസം വിവിധ ജില്ലാ കലക്ടർമാർക്ക് സർക്കാർ വീണ്ടും നിർദേശം നൽകി. ഭൂപരിഷ്‌കരണ നിയമം നിലവിൽ വരുന്ന സമയത്ത് പാട്ടക്കരാറുകാരനായിരുന്നുവെന്ന് തെളിയിക്കാൻ ഹാരിസൺ മലയാളത്തിന് സാധിച്ചിട്ടില്ല.
1947 ന് മുമ്പ് ബ്രിട്ടീഷുകാർ കൈവശം വെച്ചിരുന്ന ഭൂമിക്ക് സ്വാതന്ത്ര്യാനന്തരം നിയമ സാധുതയില്ല, സംസ്ഥാന -കേന്ദ്ര സർക്കാറുകൾ ഈ ഭൂമി ആർക്കും നിയമപരമായി കൈമാറ്റം ചെയ്തിട്ടില്ല തുടങ്ങിയ വാദങ്ങളാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്. 
ഭൂപരിഷ്‌കരണ നിയമവും സർക്കാർ വാദങ്ങൾക്ക് ബലം പകരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഹാരിസൺ മലയാളം കമ്പനി ഭൂമി കൈവശം വെച്ചിട്ടുള്ളത്. ഈ നിർദേശം വരും ദിവസങ്ങളിൽ ഏറെ ചർച്ചയാവും.

 

Latest News