Sorry, you need to enable JavaScript to visit this website.

കോവിഡ്: രണ്ടു ലക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂദല്‍ഹി-പൊടുന്നനെ രുചിയും മണവും നഷ്ടപ്പെടുന്നത് കൂടി കോവിഡ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമ്പത് ലക്ഷണങ്ങളോടൊപ്പമാണ് ഇവയും ആരോഗ്യ വിദഗ്ധര്  ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയത്.

പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, തൊണ്ട വേദന, ജലദോഷം, വയറിളക്കം, കഫം, പേശിവേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും തെറിക്കുന്ന തുള്ളികള്‍ വഴിയാണ് പ്രധാനമായും ഒരാളില്‍നിന്ന് മറ്റൊരാളിലേക്കുള്ള രോഗ വ്യാപനമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.

തുമ്മുമ്പോഴും മറ്റും തെറിക്കുന്ന തുള്ളികള്‍ പ്രതലങ്ങളില്‍ പതിക്കാനും അവിടെ നിലനില്‍ക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം സ്വന്തം കണ്ണിലോ മൂക്കിലോ മുഖത്തോ സ്പര്‍ശിക്കുമ്പോഴാണ് രോഗം പകരുന്നത്.

60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്ക് കോവിഡ് കാരണം  അപകട സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡിനെതിരെ ഇതുവരെ മരുന്ന് വികസിപ്പിച്ചിട്ടില്ലെന്നും ചില ചികിത്സാ രീതികള്‍ പരീക്ഷണഘട്ടത്തിലാണെന്നും കേന്ദ്ര മാര്‍ഗരേഖയില്‍ പറയുന്നു.

 

Latest News