Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊന്ന് 300 കഷ്ണങ്ങളാക്കിയ മുന്‍ കരസേന ഡോക്ടർക്ക് ജീവപര്യന്തം

ഭുവനേശ്വര്‍- ഭാര്യയെ കൊലപ്പെടുത്തി 300 കഷ്‌ണങ്ങളാക്കി ടിഫിന്‍ ബോക്സുകളില്‍ സൂക്ഷിച്ച കേസില്‍ മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം. തെളിവുകളുടെ അടിസ്ഥാനത്തില്‍ സോംനാഥ് പരീദ എന്ന 78 കാരന് ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.  സോംനാഥിന്‍റെ ഭാര്യ ഉഷശ്രീയെ(63)​ 2013 ജൂണ്‍ മൂന്നിനാണ് കൊലപ്പെടുത്തിയത്.

വിദേശത്തുള്ള മകളുടെ ഫോണ്‍കോളാണ് സംഭവം പുറത്തുകൊണ്ടുവന്നത്. മകള്‍ വിളിച്ച്‌ തനിക്ക് അമ്മയോട് സംസാരിക്കണമെന്ന് സോംനാഥിനോട് ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ചയോളം ഇയാള്‍ പല ഒഴിവുകഴിവു പറഞ്ഞു. സംശയം തോന്നിയ മകള്‍ ഒരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ബന്ധുവിന് ഉഷശ്രീ കൊല്ലപ്പെട്ടിരിക്കാമെന്ന് സംശയം തോന്നി. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ 300 കഷ്‌ണങ്ങളാക്കി സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ ഉഷശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തി. ജൂണ്‍ 23നാണ്  ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Latest News