Sorry, you need to enable JavaScript to visit this website.

ബസ് വൈദ്യുതി ലൈനില്‍ തട്ടി ഒമ്പത് പേര്‍ ഷോക്കേറ്റ് മരിച്ചു

ബെര്‍ഹാംപൂര്‍- ഒഡീഷയില്‍ ബസ് വൈദ്യതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ഒമ്പത് പേര്‍ ഷേക്കേറ്റു മരിക്കുകയും 22 പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു. ഗഞ്ചം ജില്ലയിലെ ഗോലന്താരക്ക് സമീപം പവര്‍ ട്രാന്‍സ്മിഷന്‍ ലൈനില്‍ തട്ടി ബസിന് തീപ്പിടിക്കുകയായിരുന്നു.  
ജംഗല്‍പാഡുവില്‍ നിന്ന് ചിക്കരടയിലേക്ക് പോകുന്ന ബസ് 11 കെവി പവര്‍ ട്രാന്‍സ്മിഷന്‍ ലൈനില്‍ തട്ടി അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപത്തെ ഗ്രാമത്തില്‍ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി പോകുന്നവരാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റവരെ എംകെസിജി മെഡിക്കല്‍ കോളേജിലും ബെര്‍ഹാംപൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബസിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി നാട്ടുകാര്‍ക്ക് പിന്നാലെ പോലീസും അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. തീ അണച്ചതായും ട്രാന്‍സ്മിഷന്‍ ലൈനില്‍ വൈദ്യുതി വിതരണം നിര്‍ത്തിയ ശേഷം വാഹനത്തിനുള്ളിലുള്ളവരെ രക്ഷപ്പെടുത്തിയാതായും ചീഫ് ഫയര്‍ ഓഫീസര്‍ സുകാന്ത് സേതി പറഞ്ഞു.
സംഭവത്തില്‍ അതീവദുഃഖം പ്രകടിപ്പിച്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Latest News