Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൈനയില്‍നിന്ന് മടങ്ങിയെത്തുന്നവരെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം

ന്യൂദല്‍ഹി-കൊറോണ വൈറസ് പടരുന്ന ചൈനയില്‍നിന്ന് നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാനായി പ്രത്യേക കേന്ദ്രം. ദല്‍ഹിക്കു സമീപം ഹരിയാനയിലെ മനേസറിലാണ് ഇന്ത്യന്‍ സൈന്യം 300 വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങളുള്ള  താമസ കേന്ദ്രം ഒരുക്കിയത്. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ദല്‍ഹിയില്‍നിന്നു വുഹാനിലേക്കു ഉച്ചയോടെ പുറപ്പെട്ടിരുന്നു. ചൈനയില്‍നിന്ന് മടങ്ങുന്ന ആദ്യ സംഘം പുലര്‍ച്ചെ രണ്ട് മണിയോടെ ദല്‍ഹിയിലെത്തുമെന്നാണു കരുതുന്നത്. ദല്‍ഹിയില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ 374 പേരാണ് ഇന്ന് മടങ്ങിയെത്തുക.

വിദ്യാര്‍ഥികളെ രണ്ടാഴ്ച ഇവിടെ താമസിപ്പിച്ച് വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തും. നിരീക്ഷണത്തിനായി ഡോക്ടര്‍മാരുടെ സംഘമുണ്ടാകും.  വിമാനത്താവളത്തില്‍ ആദ്യ പരിശോധന നടത്തിയ ശേഷമാണ് താമസകേന്ദ്രത്തിലേക്ക് മാറ്റുക. വിമാനത്താവളത്തിലെ ആരോഗ്യ അധികൃതരുടെയും സൈനിക ഡോക്ടര്‍മാരുടെയും നേതൃത്വത്തിലാകും പരിശോധന. രോഗലക്ഷണങ്ങളുള്ളവരെ ദല്‍ഹി കണ്‍ടോണ്‍മെന്റിലെ ബേസ് ആശുപത്രയിലേക്കു മാറ്റും. മറ്റുള്ളവരെ നേരിട്ട് മനേസറിലേക്കു കൊണ്ടുവരും.
വിദ്യാര്‍ഥികളെ മൂന്നു സംഘങ്ങളാക്കി തിരിച്ചാണ് വിമാനത്താവളത്തില്‍ പരിശോധന നടത്തുക. ആദ്യം കൊറോണയുടെ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്ളവരെ പരിശോധിക്കും. ഇവരെ നേരിട്ട് ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും വുഹാനിലെ മത്സ്യമൃഗ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചവരെയും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വുഹാനില്‍ രോഗലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരെയുമാണു രണ്ടാമത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. മൂന്നാമത്തെ സംഘത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരേയും രോഗലക്ഷണമുള്ളവരുമായി ഇടപഴകാത്തവരേയും പരിശോധിക്കും. ഈ രണ്ടു സംഘത്തിലുള്ളവരെയും മനേസറിലേക്കു കൊണ്ടുപോകും.

 

 

Latest News