തൃശൂർ- ജീവിതത്തിന്റെ സായന്തനത്തിൽ വൃദ്ധസദനത്തിൽനിന്ന് രണ്ടു പേർ ദാമ്പത്യജീവിതത്തിന്റെ ചേർത്തുപിടിക്കലിലേക്ക്. തൃശൂർ രാമവർമപുരം ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസികളായ കൊച്ചനിയനും ലക്ഷ്മിയമ്മാളുമാണ് ദാമ്പത്യജീവിതം തുടങ്ങിയത്.
അറുപത്തിയഞ്ചുകാരനായ കൊച്ചനിയൻ 64 കാരിയായ ലക്ഷ്മിയമ്മാളുടെ കഴുത്തിലാണ് മിന്നുകെട്ടിയത്. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ നടക്കുന്ന ആദ്യത്തെ വയോധികവിവാഹമായിരുന്നു ഇത്.
വധൂവരന്മാരെ സംസ്ഥാന സർക്കാരിനുവേണ്ടി ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇരുവരും ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കട്ടെ. കൊച്ചനിയന്റെയും ലക്ഷ്മിയമ്മാളിന്റെയും ദാമ്പത്യജീവിതം സന്തോഷപ്രദവും സമാധാനപൂർണവും ആയിരിക്കട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി വി.എസ് സുനിൽകുമാർ ആശംസിച്ചു.
നിരവധി പേരാണ് വധൂവരന്‍മാര്ക്ക് ആശംസകളുമായി എത്തിയത്.