Sorry, you need to enable JavaScript to visit this website.

ജിന്നക്കും ബ്രിട്ടീഷുകാർക്കും ഏഴ് പതിറ്റാണ്ടായി പാക്കിസ്ഥാനും കഴിയാതിരുന്നത് ഒറ്റ രാത്രി കൊണ്ട് അമിത് ഷാക്ക് കഴിഞ്ഞു, ലജ്ജിച്ച് തലതാഴ്ത്തുന്നു-വി. ഡി സതീശൻ

കൊച്ചി- ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ സവർക്കർക്കും ബ്രിട്ടീഷുകാർക്കും ഏഴ് പതിറ്റാണ്ടായി പാക്കിസ്ഥാനും കഴിയാതിരുന്ന കാര്യം ഒറ്റരാത്രി കൊണ്ട് അമിത് ഷാക്ക് സാധിച്ചുവെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
കരുതിയിരുന്നതിനേക്കാൾ വേഗത്തിലാണ് ഫാസിസത്തിന്റെ പിടിമുറുക്കം. ഒരിക്കലും തകർക്കാൻ കഴിയാത്തത്ര ശക്തമെന്ന് നമ്മൾ ഊറ്റം കൊണ്ടിരുന്ന ഭരണഘടന വെറുമൊരു പുസ്തകം മാത്രമായി മാറുന്ന സാഹചര്യം. പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തെ മുസ്ലിം സമുദായത്തിന് മേലുള്ള ആക്രമണമാണ്. എഴുതി വച്ചിരിക്കുന്ന നിയമമല്ല നടപ്പാവാൻ പോകുന്നത് എന്ന് നമുക്ക് വ്യക്തമായി അറിയാം. അതിലൂടെ സംഘപരിവാറിന്റെ വ്യക്തമായ മുസ്ലിം വിരുദ്ധ അജണ്ടയാണ്. ഇങ്ങനെ ഒരു സ്ഥിതി ഈ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വസിച്ചിരുന്ന ഒരാളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കണമെന്നു വാദിച്ച രണ്ടു പേരുടെ വിജയമാണ് ഇന്നലെ പാർലമെന്റിൽ കണ്ടത്; മുഹമ്മദ് അലി ജിന്നയുടെയും വി.ഡി. സവർക്കാരുടെയും. ബ്രിട്ടീഷുകാർക്കും ജിന്നയ്ക്കും, കഴിഞ്ഞ ഏഴു പതിറ്റാണ്ടു പാകിസ്ഥാനും കഴിയാതിരുന്നത് ഇന്നലെ അമിത് ഷായ്ക്ക് കഴിഞ്ഞു. ലജ്ജിച്ചു തലതാഴ്ത്തുന്നു.
 

Latest News