Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാബരി മസ്ജിദിന് അഞ്ചേക്കര്‍ ബദല്‍ ഭൂമി സ്വീകാര്യമല്ലെന്ന് ജംഇയതുല്‍ ഉലമായെ ഹിന്ദ്

ലഖ്‌നൗ- അയോധ്യയില്‍ ബാബര മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്കു പകരം മറ്റൊരിടത്ത് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാമെന്ന വാഗ്ദാനം സ്വീകരാര്യമല്ലെന്ന് അയോധ്യ ഭൂമിതര്‍ക്ക കേസിലെ കക്ഷിയായ പ്രമുഖ മുസ്‌ലിം സംഘടന ജംഇയതുല്‍ ഉലമായെ ഹിന്ദ്. വ്യാഴാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് സംഘടന ഈ തീരുമാനമെടുത്തത്. പണം ആയാലും ഭൂമി ആയാലും പള്ളിക്കു ബദലായി ഒന്നും സ്വീകാര്യമാകില്ലെന്നും ജംഇയത് വ്യക്തമാക്കി. അയോധ്യയിലെ ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടു കൊടുക്കുകയും പള്ളിക്ക് മറ്റൊരിടത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമുള്ള സൂപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്ന ഹര്‍ജിയുടെ സാധ്യതയും സംഘടന തള്ളിക്കളഞ്ഞില്ല. ഇതു സംബന്ധിച്ച് പ്രസിഡന്റ് അര്‍ശദ് മദനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വസ്തുതാന്വേഷണ സമിതി വിധി വിശദമായി പഠിച്ച ശേഷം നയമോപദേശം തേടും. 

കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സുപ്രധാനമായ ഈ രണ്ടു തീരുമാനങ്ങളാണ് കൈകൊണ്ടതെന്ന് ഇംഇയതുല്‍ ഉലമായെ ഹിന്ദ് യുപി അധ്യക്ഷന്‍ അശ്ഹദ് റാശിദി പറഞ്ഞു. ഒരു പള്ളിക്കു ബദലായി ലോകത്ത് ഒന്നും തന്നെ സ്വീകാര്യമല്ലെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

1919ല്‍ സ്ഥാപിതമായി ജംഇയതുല്‍ ഉലമായെ ഹിന്ദ് ഇന്ത്യയിലെ ഏറെ പഴക്കമുള്ളതും ഇപ്പോഴും സജീവമായതുമായ മുസ്ലിം സംഘടനയാണ്. ഇന്ത്യാ വിഭജനത്തെ ശക്തമായ എതിര്‍ത്ത സംഘടന സ്വാതന്ത്ര്യ സമരത്തിലും ഖിലാഫത്ത് പ്രസ്ഥാന രംഗത്തും സജീവമായിരുന്നു.
 

Latest News