Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയും ചൈനയും ലോസ് ഏഞ്ചല്‍സില്‍  മാലിന്യങ്ങള്‍ തള്ളുന്നു-ട്രംപ് 

ന്യൂയോര്‍ക്ക്-കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യയേയും ചൈനയേയും കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഇന്ത്യയും ചൈനയും ഒഴുക്കുന്ന മാലിന്യങ്ങളാണ് അമേരിക്കയിലേക്ക് എത്തുന്നതെന്ന് പറഞ്ഞ ട്രംപ് 
ഇരു രാജ്യങ്ങളും മാലിന്യങ്ങള്‍ കുറക്കുന്നതിനായുള്ള നടപടികള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ന്യുയോര്‍ക്കിലെ സാമ്പത്തിക ക്ലബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തെ പറ്റി വളരെയധികം ബോധവാനായ വ്യക്തിയാണ് ഞാന്‍. ലോകത്തില്‍ എല്ലാവര്‍ക്കും തന്നെ ശുദ്ധമായ വായുവും വെള്ളവും ലഭ്യമാക്കുക എന്നത് തന്നെയാണ് ആഗ്രഹം. അമേരിക്കയിലെ തൊഴിലിടങ്ങളെ നശിപ്പിക്കുകയും മലിനീകരണത്തിന് കാരണമാകുന്ന വിദേശരാജ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള കരാര്‍ ആയിരുന്നു പാരിസ് ഉടമ്പടി. അന്യായവും ഏകപക്ഷീയവുമായ ഇത്തരം കരാറില്‍ നമ്മള്‍ തുടരേണ്ടതില്ല ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.പാരീസ് ഉടമ്പടി ഒരു ദുരന്തമായിരുന്നുവെന്നും കരാര്‍ നടപ്പാവുകയാണെങ്കില്‍ കൂടി റഷ്യയേയും ചൈനയേയും പോലെയുള്ള രാജ്യങ്ങള്‍ 2030 മുന്‍പ് തന്നെ കരാറില്‍ നിന്നും പി•ാറുമെന്നും
ട്രംപ് പറയുന്നു. ഇന്ത്യയേയും ചൈനയേയും സംബന്ധിച്ച്‌ചെറിയ ഭൂവിഭാഗമാണ് അമേരിക്കയെന്നും രണ്ട് രാജ്യങ്ങളും കടലില്‍ തള്ളുന്ന മാലിന്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ ആര്‍ക്കും താല്പര്യം ഇല്ലെന്നും ട്രംപ് 
കുറ്റപ്പെടുത്തി.

Latest News