Sorry, you need to enable JavaScript to visit this website.

ലൈംഗിക സ്വാതന്ത്യം ആവശ്യപ്പെട്ട്  ഇന്തോനേഷ്യയില്‍ പ്രക്ഷോഭം 

ജക്കാര്‍ത്ത-വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കാനാരുങ്ങുന്ന ഇന്തോനേഷ്യന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗ ലൈംഗികത എന്നിവ ക്രിമിനല്‍ കുറ്റമാക്കാനാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. 
പാര്‍ലമെന്റ് സ്പീക്കര്‍ ബാംബാംഗ് സൊയിസാത്തിയോയെ കാണണമെന്ന ആവശ്യവുമായി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. 
'എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്റേതല്ല' എന്ന് തുടങ്ങി നിരവധി പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ജാവ, സുമാത്ര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ നിയമഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാര്‍ പൊലിസിനു നേരെ കല്ലെറിയുകയും പൊലീസ് തിരിച്ച് കണ്ണീര്‍ വാതകവും ജലപീരിങ്കിയും പ്രയോഗിക്കുകയും ചെയ്തു.
ബില്‍ പാസായാല്‍ ലൈംഗിക തൊഴിലാളികള്‍, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍ എന്നിവരെയെല്ലാം പുതിയ നിയമം ബാധിക്കും.ഇത് മനുഷ്യാവകാശത്തിനും ജനാധിപത്യമര്യാദകള്‍ക്കും തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും വ്യാപക പ്രതിഷേധം ഉയരുന്നത്. ബില്‍ ചൊവ്വാഴ്ചയായിരുന്നു പാര്‍ലമെന്റില്‍ വോട്ടെടുപ്പിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയാവശ്യമാണെന്ന് കാണിച്ച് പ്രസിഡന്റ് യോക്കോ വിഡോഡോ വോട്ടെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 
ബില്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നുണ്ടെങ്കിലും ഇത് പാര്‍ലമെന്റില്‍ പാസാക്കും എന്ന് പ്രതിഷേധക്കാര്‍ ആശങ്കപ്പെടുന്നുണ്ട്.

Latest News