യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ്  ഉദ്ഘാടനത്തിൽ കാന്തപുരം പങ്കെടുക്കും

കോഴിക്കോട് - ചെച്‌നിയൻ പ്രസിഡന്റ് റമദാൻ കാദ്യറോവിന്റെ നേതൃത്വത്തിൽ നിർമിച്ച യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയുടെ ഉദ്ഘാടനത്തിൽ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പങ്കെടുക്കും. 
ഇരുപതിനായിരം വിശ്വാസികൾക്ക് ഒരേ സമയം നമസ്‌കരിക്കാൻ പറ്റുന്ന പള്ളി, ചെച്‌നിയയുടെ പ്രഥമ പ്രസിഡന്റ് അഹ്മദ് ഹാജി കാദ്യറോവിന്റെ പേരിലാണ് നിർമിച്ചിരിക്കുന്നത്. ചെച്‌നിയയിലെ ഷാലി നഗരത്തിൽ നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ 43 രാജ്യങ്ങളിൽ നിന്നുള്ള 200 പ്രധാന പണ്ഡിതരും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. ഉദ്ഘാടനത്തിന് അനുബന്ധമായി നടക്കുന്ന അന്തരാഷ്ട്ര ഖുർആൻ പാരായണ മത്സരം, മദ്ഹു നബി സമ്മേളനം എന്നിവയിലും അദ്ദേഹം സംബന്ധിക്കും. റഷ്യൻ റിപ്പബ്ലിക്കിലെ മറ്റൊരു പ്രധാന രാജ്യമായ ദാഗിസ്ഥാനിലും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിക്കുന്നുണ്ട്. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് യു.എ.ഇ കറസ്‌പോണ്ടന്റ് അലി അസ്ഗർ സഖാഫി എന്നിവർ കാന്തപുരത്തെ അനുഗമിക്കുന്നു 

Latest News