ന്യൂദൽഹി- മുത്വലാഖ് ബിൽ രാജ്യസഭയിൽ നാളെ അവതരിപ്പിക്കും. ലോക്‌സഭയിൽ വിവിധ പാർട്ടികളുടെ കടുത്ത എതിർപ്പിനിടെ 82 നെതിരേ 303 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. എന്നാൽ, നിലവിലെ അവസ്ഥയിൽ ബില്‍ രാജ്യസഭയില്‍ പാസാവാനുള്ള സാധ്യത കുറവാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ കുറ്റമാക്കുന്നതുൾപ്പെടെ നിരവധി വിവാദ വകുപ്പുകള്‍ അടങ്ങുന്നതാണ് മുത്വലാഖ് ബിൽ. പുരുഷന് മൂന്നുവര്‍ഷം വരെ തടവും പിഴയും വിധിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. സ്ത്രീയുടെ അനുമതിയുണ്ടെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
അതേസമയം, ബില്ലിനെതിരെ കടുത്ത ഭാഷയിലാണ് വിവിധ പാർട്ടികൾ എതിർക്കുന്നത്. മുസ്‌ലിം സ്‌ത്രീകൾക്ക് മാത്രമാണോ ഇത്തരമൊരു അവകാശം എന്ന് പലരും ചോദിക്കുന്നുണ്ട്.
കഴിഞ്ഞ മോഡി സർക്കാരും ഇതേ ബില്ലുമായി വന്നിരുന്നെങ്കിലും രാജ്യസഭ കടക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സർക്കാർ ഓർഡിനൻസ് ഇറക്കുകയായിരുന്നു. ഈ സർക്കാർ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ക്കിടെ ജൂലൈ 25 നാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ, കോണ്‍ഗ്രസിനെയും മുസ്‌ലിംലീഗിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും കൂടാതെ എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ബില്ലില്‍ എതിര്‍പ്പുന്നയിച്ചിരുന്നു. ഈ എതിര്‍പ്പ് രാജ്യസഭയിലും തുടരുമെന്നാണ് കരുതുന്നത്.